ചന്ദ്രനിൽ ഇനി ലാൻഡിംഗ് മത്സരം. റഷ്യൻ പേടകം ലൂണ 25 വിക്ഷേപണം വിജയകരമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി. ഏകദേശം 50 വർഷത്തിന് ശേഷമുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യമാണിത്. അഞ്ച് ദിവസം കൊണ്ട് ചന്ദ്രന്റെ ആകർഷണ വലയത്തിൽ ലൂണ 25 എത്തും. തുടർന്ന് ഏഴ് ദിവസം കൊണ്ട് ലാൻഡിംഗ് നടത്തും. അതുകഴിഞ്ഞ് ചന്ദ്രന്റെ ധ്രുവമേഖലയിൽ കണ്ടുവച്ചിരിക്കുന്ന മൂന്ന് ലാൻഡിംഗ് സൈറ്റുകളിലൊന്നിൽ ഇറങ്ങും.
Russia launches Luna-25 mission to Moon, its first lunar lander in 47 years
Read @ANI Story | https://t.co/FQBzV9HJJm#Russia #Luna25 #Moon pic.twitter.com/1nKK0s411Z
— ANI Digital (@ani_digital) August 11, 2023
ഇന്ത്യയുടെ ചന്ദ്രയാൻ 3, ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതിന് തൊട്ടു പിന്നാലെയാണ് റഷ്യൻ പേടകം വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ അഭിമാന പേടകം ഈ മാസം 23-ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഈ സോഫ്റ്റ് ലാൻഡംഗിന് മുൻപോ, അതിനൊപ്പമോ, തൊട്ടു പിന്നാലെയോ ലൂണയും ചന്ദ്രോപരിതലം തൊടും. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം തുടങ്ങിയവ സംബന്ധിച്ച ഗവേഷണം ലക്ഷ്യമിടുന്ന ലൂണ 25 ഒരു വർഷത്തോളം ചാന്ദ്രോപരിതലത്തിൽ തുടരുമെന്നാണ് കരുതുന്നത്. ദൗത്യം വിജയിച്ചാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്ക് ശേഷം റഷ്യൻ മണ്ണിൽ നിന്നുള്ള ആദ്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ലൂണ 25 സ്വന്തമാക്കും.
800 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. 1976-ലെ ലൂണ ദൗത്യം ചന്ദ്രനിൽ നിന്ന് മണ്ണും പാറയും ശേഖരിച്ചിരുന്നു. ലൂണ 25 ഇത്തരം സാമ്പിളുകൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപമമാണ് രണ്ട് വർഷത്തിന് ശേഷം ഇപ്പോൽ സംഭവിച്ചത്. 1976-ലായിരുന്നു റഷ്യയുടെ ഒടുവിലത്തെ ചാന്ദ്രദൗത്യം.
ചന്ദ്രനെ കുറിച്ചുള്ള പഠനമല്ല തങ്ങളുടെ ലക്ഷ്യമെന്നും മറിച്ച് രണ്ട് മഹാശക്തികൾ തമ്മിലുള്ള രാഷ്‌ട്രീയ മത്സരമാണ് ഇതിന് പിന്നിലെന്ന് റഷ്യൻ ബഹിരാകാശ അനലിസ്റ്റായ വിറ്റാലി എഗോറോവ് പറഞ്ഞു. ഒരുകാലത്ത് ബഹിരാകാശ, ചാന്ദ്ര ദൗത്യങ്ങളിൽ മുൻനിരശക്തിയായിരുന്ന റഷ്യ തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
Comments