ന്യൂഡൽഹി: ഏഴു വർഷത്തിനിടെ ഇടതുഭരണത്തിൽ കേരളം കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. അഴിമതിയും വർഗീയതയും കോഴയും സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണ കള്ളക്കടത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ ഉപയോഗപ്പെടുത്തുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും അനിൽ ആന്റണി വ്യക്തമാക്കി.
ജനങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പിൽ കേരളം മാറ്റത്തിന് സാക്ഷ്യം വഹിക്കും. അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടത് സർക്കാരിനെ ജനം പുറത്താക്കും.
രാഹുൽ ഗാന്ധി എല്ലാ ദിവസത്തെയും തന്റെ പ്രവർത്തനത്തിലൂടെ ഒരു തരത്തിലും താൻ പാർലമെന്റിൽ ഇരിക്കാൻ അർഹനല്ലെന്ന് തെളിയിക്കുകയാണ്. വനിത അംഗങ്ങളെ അപമാനിച്ച രാഹുൽ മാപ്പും പറയണം. മുൻപ് അവിശ്വാസ പ്രമേയ ചർച്ച നടന്ന സമയത്ത് കണ്ണിറുക്കലുകളും ആലിംഗനവുമായിരുന്നു രാഹുലിന്റെ അഭിനയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments