ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഒളിമ്പ്യനായി ബ്രിട്ടീഷുകാരൻ ജോൺ ഗുഡ്വിൻ. ടിക്കറ്റെടുത്ത് 18 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് ബഹിരാകാശ യാത്ര ചെയ്യാൻ അവസരമുണ്ടായതെന്ന പ്രത്യേകതയുമുണ്ട്. കരീബിയയിലെ ആന്റിഗ്വയിൽ നിന്നുള്ള ആരോഗ്യ പരിശീലക കെയ്ഷ ഷഹഫും അവരുടെ മകൾ അവസ്ത്യാഷ മയേഴ്സുമാണ് സഹയാത്രികർ. സ്‌കോട്ട്ലാൻഡിലെ യുണിവേഴ്സിറ്റി ഓഫ് അബേർഡീനിലെ വിദ്യാർത്ഥിനിയാണ് അവസ്ത്യാഷ മയേഴ്സ്. മൂന്ന് യാത്രികർക്ക് പുറമേ രണ്ട് പൈലറ്റുമാരാണ് പേടകത്തിൽ ഉള്ളത്.
റിച്ചാർഡ് ബ്രാൻസന്റെ കമ്പനിയാണ് വിർജിൻ ഗലാക്റ്റിക് എന്ന ബഹിരാകാശ പേടകം തയ്യാറാക്കിയിരിക്കുന്നത്.
വിർജിൻ ഗലാക്റ്റിന്റെ ഏഴാമത്തെ യാത്രയാണിത്. 2018-ലാണ് ആദ്യമായി വിനോദ യാത്ര എന്ന നിലയിൽ വിർജിൻ ഗലാക്റ്റിക് ബഹിരാകാശ യാത്ര ആരംഭിക്കുന്നത്. ഇതോടെ ബഹിരാകാശ ടൂറിസം എന്ന വ്യവസായ മേഖലയിൽ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ, ഇലോൺ മക്സിന്റെ സ്പേസ് എക്സ് എന്നിവയ്‌ക്കൊപ്പം വിർജിൻ ഗാലക്റ്റിക്കും ഇടം പിടിച്ചിട്ടുണ്ട്. പ്രതിമാസ യാത്രകളാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ എണ്ണൂറോളം പേരാണ് യാത്രയ്‌ക്കായി ബുക്ക് ചെയ്തിരിക്കുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
2005-ലാണ് ജോൺ ഗുഡ്വിൻ വിർജിൻ ഗാലക്റ്റിക്കിൽ ബഹിരാകാശ യാത്ര ചെയ്യുന്നതിനായി ടിക്കറ്റ് എടുക്കുന്നത്. എന്നാൽ യാത്ര സാഫല്യമാകുന്നതിന് നീണ്ട 18 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. ഇന്ന് അദ്ദേഹത്തിന് 80 വയസാണ്. 1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ കനോയിംഗിലാണ് അദ്ദേഹം മത്സരിച്ചത്. പാർക്കിൻസൺസ് രോഗബാധിതനായ ജോൺ ഗുഡ്വിൻ മറ്റുള്ളവർക്ക് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് യാത്രയ്‌ക്ക് ഒരുങ്ങിയത്.
Comments