ന്യൂഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അമേരിക്കൻ കോടിശ്വരൻ നെവിൽ റോയി സിംഘാം സിപിഎം ഐടി സെൽ അംഗത്തിന് 97. 32 ലക്ഷം രൂപ നൽകിയതായി ഇഡി കണ്ടെത്തി. സിപിഎമ്മിന്റെ സൈബർ വിഭാഗം കൈകാര്യം ചെയ്യുന്ന ബപ്പാദിത്യ സിൻഹയ്‌ക്കാണ് പണം നൽകിയത്. ഓൺലൈൻ മാദ്ധ്യമമായ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകാസ്ഥ് വഴിയാണ് പണമിടപാടുകളെല്ലാം നടന്നത്. ടിസ്റ്റ സെതൽവാദിന് 40 ലക്ഷം രൂപയും മാദ്ധ്യമപ്രവർത്തകനായ പരഞ്ജയ് ഗുപ്തക്ക് 72 ലക്ഷം രൂപയും ന്യൂസ് കിക്ക് വഴി ലഭിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പങ്കാളിയായ മാവോയിസ്റ്റുകൾക്കും ഇവർ പണം നൽകിയിരുന്നു. മാവോയിസ്റ്റും ഭീം കൊറഗാവ് കേസിലെ പ്രതിയുമായ ഗൗതം നവ്ഖാലയ്‌ക്ക് ഇവർ 17 ലക്ഷം കൈമാറിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇന്ത്യയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ട നടപ്പാക്കാനായാണ് ഇവർ പണം വാങ്ങിയത്. ഇതിൽ ടിസ്റ്റ സെതൽവാദ് സർക്കാരുകൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് മാദ്ധ്യ ശ്രദ്ധ ആകർഷിക്കുന്നയാളാണ്. ഇത്തരം പല ആരോപണങ്ങൾക്കും പിന്നിൽ രാജ്യവിരുദ്ധ അജണ്ടയാണ് പ്രവർത്തിച്ചിരുന്നത്. മാദ്ധ്യമ പ്രവർത്തകർക്ക് പണം നൽകിയത് രാജ്യവിരുദ്ധ വാർത്തകൾ ജനങ്ങളിലെത്തിക്കാനാണ്. ഇടത് ഓൺലൈൻ വൈബ് സൈറ്റായ ന്യൂസ് ക്ലിക്ക് ഇത്രയും കാലം ഇത്തരം രഹസ്യ അജണ്ടയിലാണ് പ്രവർത്തിച്ചത്.
സിപിഎം നേതാവ് പ്രകാശ് കാരാട്ടും നെവിൽ റോയി സിംഘാമും തമ്മിലുള്ള ആശയവിനിമയം സംബന്ധിച്ച് ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. കാരാട്ടിന്റെ മെയിൽ ഇഡി പരിശോധിക്കുന്നുണ്ട്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും ഫണ്ട് കൈപറ്റിയ ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ മാദ്ധ്യമത്തിനെതിരായും നിയമനടപടികൾ നടക്കുകയാണ്.
അതേസമയം പണം കൈപറ്റിയവരിൽ സിപിഎം നേതാക്കളായ പ്രകാശ് കാരാട്ടിന്റെയും വൃന്ദ കാരാട്ടിന്റെയും അനന്തരവനും ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്തക്കാരനും നിലവിൽ യുഎസിൽ താമസിക്കുകയും ചെയ്യുന്ന വിജയ് പ്രസാദ് സ്വന്തം സ്ഥാപനത്തിന്റെ പേരിലാണ് ഫണ്ട് വാങ്ങിയത്. സ്വതന്ത്ര- പുരോഗമന ചിന്താക്കാരുടെ സ്ഥാപനമെന്ന് അവകാശപ്പെടുന്ന ട്രൈ കോണ്ടിനന്റലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മാർക്‌സിസ്റ്റ് ചരിത്രകാരനും ലഫ്റ്റിസ്റ്റുമായ വിജയ് പ്രസാദ്. പീപ്പിൾ ആർകെവ്‌സ് ഓഫ് റൂറൽ ഇന്ത്യ വെബ്‌സൈറ്റിന്റെ സ്ഥാപകൻ പി സായിനാഥിനും നെവിൽ റോയി സിംഘാമുമായി അടുത്ത ബന്ധമുണ്ട്. ട്രൈ കോണ്ടിനന്റലിന്റെ സീനിയർ ഫെലോയാണ് ഈ ഇടത് മാദ്ധ്യമ പ്രവർത്തകൻ.
Comments