ബെംഗളൂരു: ചന്ദ്രോപരിത്തലത്തിന് അടുത്തെത്തി ചന്ദ്രയാൻ മൂന്ന്. ചന്ദ്രനിൽ നിന്ന് ഏറ്റവും അടുത്ത ദൂരമായ അപ്പോലൂണിൽ നിന്ന് കേവലം 1,437 കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ പേടകം. ഓഗസ്റ്റ് 14-നാണ് അടുത്ത ഭ്രമണപഥം താഴ്‌ത്തൽ. തുടർന്ന് 16-ന് 100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചന്ദ്രയാൻ മൂന്ന് പ്രവേശിക്കും. തുടർന്ന് പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുത്തി ലാൻഡർ ചന്ദ്രനിലിറങ്ങും.
ഇതിനിടെ റഷ്യ വിക്ഷേപിച്ച ലൂണ 25-ഉം ഓഗസ്റ്റ് 16-നാണ് ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തുക. 21-നോ 23-നോ ആകും ലൂണ ചാന്ദ്രോപരിത്തലത്തിലിറങ്ങുക. ഇരു പേടകങ്ങളും ഒപ്പത്തിനൊപ്പമാകും ദക്ഷിണ ധ്രുവത്തിലിറങ്ങുക. ആരാദ്യം ഇറങ്ങുമെന്ന ആകാംക്ഷയിലാണ് ലോകം.ആദ്യ ഇറങ്ങുന്ന പേടകം ചരിത്രത്തിന്റെ ഭാഗമാകുമെന്ന കാര്യത്തിൽ സംശമില്ല.
ഇരു പേടകങ്ങളും തമ്മിൽ കൂട്ടിയിടിയ്‌ക്കില്ലെന്നും രണ്ട് ദൗത്യങ്ങൾക്കും പ്രത്യേക ലാൻഡിംഗ് സ്പേസ് ഉണ്ടാകുമെന്നും വ്യത്യസ്തമായാകും പേടകങ്ങൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ കുറിച്ച് പഠിക്കാനാണ് ലൂണ 25-നെ റഷ്യ അയച്ചിരിക്കുന്നത്.
Comments