എട്ടുകാലിയെ കണ്ട് ഭയന്നതോടെ ഒരു സൂപ്പർമാർക്കറ്റ് തന്നെ അടച്ചിട്ട കാഴ്ചയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. വളരെ അപകടകാരിയായ ബ്രസീലിയൻ വാണ്ടറിംഗ് സ്‌പൈഡർ എന്നയിനം എട്ടുകാലിയെ ആണ് കണ്ടതെന്ന വിലയിരുത്തലിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് സൂപ്പർമാർക്കറ്റ് തന്നെ അടച്ചിട്ടതെന്ന് അധികൃതർ അറിയിച്ചു. ഓസ്‌ട്രേലിയയിലായിരുന്നു സംഭവം.
കടയിലെ സ്‌റ്റോർ മാനേജറായിരുന്നു എട്ടുകാലിയെ കണ്ടത്. പഴങ്ങൾ വച്ചിരുന്ന പെട്ടിയുടെ മേൽ എട്ടുകാലി ഇരിക്കുകയായിരുന്നു. ഇത് കണ്ടതോടെ സൂപ്പർമാർക്കറ്റിലെ അധികൃതർ ഉടൻ തന്നെ അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. വിഷമുള്ള ജീവി എന്നതിലുപരി മരണത്തിലേക്ക് വരെ തള്ളിയിടാൻ കെൽപ്പുള്ള എട്ടുകാലിയെയാണ് കാണാനിടയായതെന്ന് അധികൃതർ പറയുന്നു. ഇന ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷം അടുത്തയാഴ്ച മാത്രമേ സൂപ്പർമാർക്കറ്റ് തുറക്കൂവെന്ന് സ്റ്റോർ മാനേജർ അറിയിച്ചു.
കറുപ്പും ചുവപ്പും നിറം ഇടകലർന്നതാണ് ബ്രസീലിയൻ വാണ്ടറിംഗ് സ്‌പൈഡർ എന്നയിനം എട്ടുകാലി. ഇത് ലോകത്തിലെ ഏറ്റവും അപകടകാരിയായ എട്ടുകാലികളിലൊന്നാണ്. ബ്രസീലിയൻ വാണ്ടറിംഗ് സ്‌പൈഡറിന്റെ കടിയേറ്റാൽ ഹൈപ്പോതെർമിയ, കണ്ണിന്റെ കാഴ്ച മങ്ങുക, അപസ്മാരം എന്നിവ സംഭവിക്കാനിടയുണ്ടെന്ന് ഗവേഷകർ പറയുന്നു. അസഹനീയമായ വേദനയും, മിടിപ്പ് ഉയരുന്ന അവസ്ഥയും നാല് മണിക്കൂറോളം നീണ്ട ലിംഗോദ്ധാരണവും ചില സാഹചര്യങ്ങളിൽ മരണം വരെയും സംഭവിക്കാം.
Comments