ന്യൂയോർക്ക്: കാമറോൺ പാർക്കിലെ മൃഗശാലയിൽ എത്തുന്നവരെ അതിശയിപ്പിക്കുകയാണ് പാഞ്ചോയും ലെഫ്റ്റിയും. പേരു കേട്ടാൽ രണ്ടായി തോന്നുവെങ്കിലും ഒരൊറ്റ ആളാണ് ഇവൻ. വിഷമില്ലാത്ത വെസ്റ്റേൺ റാറ്റ് സ്നേക്ക് ഇനത്തിൽപ്പെട്ട പാമ്പാണിത്. കാമറോൺ പാർക്കിലെ ഈ പാമ്പിനെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിന് രണ്ട് തലയുണ്ടെന്ന് തന്നെ. ഒരു ശരീരവും രണ്ട് തലയുമായി ജീവിക്കുന്ന പാമ്പ്.
രണ്ട് തലയുള്ളതിനാലാണ് മൃഗശാല അധികൃതർ പാമ്പിന് രണ്ട് പേരുകൾ നൽകിയത്. അതിന് പ്രത്യേക കാരണവുമുണ്ടെന്ന് മൃഗശാല അധികൃതർ പറയുന്നു. രണ്ട് തലച്ചോറുമായി ജീവിക്കുന്ന ഈ പാമ്പിന് രണ്ട് വ്യത്യസ്ത സ്വഭാവമാണുള്ളത്. ആഹാരം കഴിക്കുന്നതിലും ചലനത്തിനും വലത് തലയായ പാഞ്ചോയാണ് മുന്നിൽ, എന്നാൽ ലെഫ്റ്റി ആഹാര കാര്യത്തിൽ കുറച്ച് പുറകിലാണ്. രണ്ട് മസ്തിഷ്‌കങ്ങളിൽ നിന്നും ചില അവസരങ്ങളിൽ വ്യത്യസ്ത സന്ദേശങ്ങളാണ് ഈ പാമ്പിന് ലഭിക്കുന്നത്.
ടെക്സിലെ ഒരു വീടിന്റെ പരിസരത്തു നിന്നുമാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് 2016-ലാണ് മൃഗശാലയ്‌ക്ക് പാമ്പിനെ എത്തിക്കുന്നത്. രണ്ട് തലയുള്ളതിനാൽ തന്നെ ഇതിന്റെ കഴുത്തിന് പരിക്കേൽക്കാനുള്ള സാദ്ധ്യത ഏറെയാണ്. 2021 ഫെബ്രുവരിയിൽ പാഞ്ചോയും ലെഫ്റ്റിയും രണ്ട് ദിശകളിലേക്ക് തിരിഞ്ഞ് ഇഴയാൻ ശ്രമിച്ചതോടെ കഴുത്തിന് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കേറ്റതിനാൽ കഴിഞ്ഞ രണ്ട് വർഷമായി പാഞ്ചോയേയും ലെഫ്റ്റിയേയും സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നില്ലെന്നും മൃഗശാല അധികൃതർ പറയുന്നു.
Comments