ശ്രീനഗർ: വീട്ടുമുറ്റത്ത് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കശ്മീരിലെ ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ഇർഷാദ് അഹമ്മദിന്റെ കുടുംബം. ഇർഷാദ് അഹമ്മദിന്റെ സഹോദരൻ ബഷീർ അഹമ്മദും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. കശ്മീരിലെ ദോഡയിലെ വീട്ടിലാണ് കുടുംബം ദേശീയ പതാക ഉയർത്തിയത്.
താൻ ഹിന്ദുസ്ഥാനി ആണെന്നും ഇന്ത്യ തന്റെ രാജ്യമാണെന്നും ബഷീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ സഹോദരൻ കാരണം അമ്മയ്ക്ക് മാനസിക രോഗം വന്നു, ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. സഹോദരനോട് സൈന്യത്തിന് മുന്നിൽ കീഴടങ്ങാനും സാധാരണ ജീവിത്തിലേക്ക് തിരികെ വരാനും തങ്ങൾ പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഈ രാജ്യം നമ്മുടേതാണ്. ഞങ്ങൾ ഇന്ത്യക്കാരാണ്, രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാനും തയ്യാറാണെന്നും ബഷീർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
1994 – ലാണ് ഇർഷാദ് തീവ്രവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീനിൽ ചേർന്നത്. തുടർന്ന് നിയന്ത്രണരേഖ മറികടന്ന് പാകിസ്താനിലേക്ക് കടക്കുകയും ചെയ്തു. ഇർഷാദ് അഹമ്മദിനെ കഴിഞ്ഞ വർഷമാണ് സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചത്.
Comments