ഇന്ത്യൻ നാവികസേനയ്ക്ക് ഉത്തേജനം നൽകി 20,000 കോടി രൂപ അനുവദിച്ച് കേന്ദ്രം. നാവികസേനയുടെ യുദ്ധക്കപ്പൽ പദ്ധതിലേക്ക് അഞ്ച് കപ്പലുകൾ നിർമ്മിക്കാനാണ് കേന്ദ്രം അന്തിമ അനുമതി നൽകിയത്. വിശാഖപട്ടണം ആസ്ഥാനമായുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡാണ് കപ്പലുകൾ നിർമ്മിക്കുന്നത്. എട്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തികരിക്കാനാണ് പദ്ധതിയിടുന്നത്.
ആത്മനിർഭര ഭാരതം കെട്ടിപ്പടുത്താനായുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. തദ്ദേശീയമായി നിർമ്മിക്കുന്ന കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ സ്വാശ്രയ ലക്ഷ്യങ്ങൾക്ക് ഉത്തേജനം പകരും. ഇന്ത്യൻ സ്വകാര്യ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പിന്തുണയോടെയാണ് എച്ച്എസ്എൽ കപ്പലുകൾ നിർമ്മിക്കുക. പദ്ധതി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. നാവികസേനയുടെ വിവിധ യുദ്ധക്കപ്പലുകളുടെ പ്രവർത്തനം ഉറപ്പാക്കാൻ ഇന്ധനം, ഭക്ഷണം, വെടിമരുന്ന്, സ്പെയർ പാർട്സ് എന്നിവ ഈ കപ്പൽ വഴി നൽകും. ഓരോ കപ്പലിനും ഏകദേശം 45,000 ടൺ ഭാരമുണ്ടാകും.
ഇന്ത്യയ്ക്ക് കരുത്ത് പകരനായി ഐഎൻഎസ് വിന്ധ്യഗിരി രാജ്യത്തിന് സമർപ്പിക്കും. കർണാടകയിലെ പർവതനിരയുടെ പേരായ വിന്ധ്യഗിരി, പ്രോജക്ട് 17എയ്ക്ക് വീഴിൽ വരുന്ന ആറാമത്തെ യുദ്ധകപ്പലാണ്. മെച്ചപ്പെട്ട സ്റ്റെൽത്ത് ഫീച്ചറുകൾ, നൂതനമായ ആയുധങ്ങൾ, സെൻസറുകൾ, പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം എന്നിവ ഈ യുദ്ധക്കപ്പലിന്റെ പ്രത്യേകതയാണ്. പുതിയ ഐഎൻഎസ് വിന്ധ്യഗിരി ഇന്ത്യയുടെ നാവികസേനയുടെ പാരമ്പര്യത്തെ തുറന്ന് കാട്ടുന്നതാണ്. അതേസമയം തദ്ദേശീയ പ്രതിരോധം വർദ്ധിപ്പിക്കാനും വിന്ധ്യഗിരി മുതൽക്കൂട്ടാകും. പഴയ ഐഎൻഎസ് വിന്ധ്യഗിരി 1981 ജൂലൈ 8 മുതൽ 2011 ജൂൺ 12 വരെയുളള 31വർഷക്കാലം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.
Comments