ഇസ്ലാമബാദ്: പാകിസ്താനിൽ ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ രൂക്ഷം. ഫൈസലബാദിൽ മാത്രം 21 ഓളം പള്ളികൾ ആക്രമണത്തിരയായി. ഖുർആൻ അവഹേളനം ആരോപിച്ചാണ് ക്രൈസ്തവർക്കെതിരെ പ്രത്യേക ഇസ്ലാമിക വിഭാഗങ്ങൾ ആക്രമണം ആരംഭിച്ചത്.
ആരാധനാലയങ്ങളോട് ചേർന്ന് കെട്ടിടങ്ങളും തീവെപ്പിൽ നശിച്ചിട്ടുണ്ട്. നഗരത്തിൽ നിരോധനാജ്‌ന പ്രഖ്യാപിച്ചെങ്കിലും അക്രമങ്ങൾക്ക് കുറവില്ല. 600 ഓളം പേർക്കെതിരെ കേസെടുത്തെങ്കിലും 135 പേർ മാത്രമാണ് ഇതുവരെ അറസ്റ്റിൽ ആയിട്ടുള്ളത്. ക്രൈസ്തവ ശ്മശാനത്തിനും സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ പോലും അതിക്രമങ്ങൾ തുടരുകയാണ്. ഖുർആൻ വിരുദ്ധ ആരോപിച്ചുള്ള അക്രമണങ്ങൾ പാകിസ്താനിലെ മറ്റു പ്രവിശ്യകളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഫൈസലബാദിലെ ജറൻവാല പട്ടണത്തിൽ 5,000- ഓളം വരുന്ന ജനക്കൂട്ടം പള്ളികൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും, പോലീസ് തടഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
മതനിന്ദയ്‌ക്ക് വധശിക്ഷ നൽകുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താൻ. വർഷങ്ങൾക്ക് മുൻപ് ലാഹോറിലെ ബദാമി ബാഗിൽ ഇസ്ലാമിസ്റ്റുകൾ ക്രിസ്ത്യാനികളുടെ നൂറിലധികം വീടുകൾ അഗ്‌നിക്കിരയാക്കിയിരുന്നു. മൂന്ന് വർഷം മുമ്പ്, പഞ്ചാബിൽ നിന്നുള്ള അഞ്ച് കുട്ടികളുടെ അമ്മയെ പ്രവാചകൻ മുഹമ്മദ് നബിയുടെ നാമം കളങ്കപ്പെടുത്തിയെന്നാരോപിച്ച് മതനിന്ദ കുറ്റം ചുമത്തി വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു.
Comments