തിരുവനന്തപുരം : കെഫോൺ നടത്തിപ്പിൽ എസ്ആർഐടി വരുത്തിയത് ഗുരുതര വീഴ്ചയെന്ന് സിഐജി റിപ്പോർട്ട്. കെഫോൺ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിന് കാരണം എസ്ആർഐടിയുടെ വീഴ്ചകളാണൊണ് നിരീക്ഷണം. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ഭാരത് ഇലട്രോണിക്‌സ് വിളിച്ച യോഗത്തിൽ എസ്ആർഐടി അധികൃതർ വീഴ്ചകൾ സമ്മതിച്ചിട്ടുണ്ടെന്നും സിഎജി ഓഡിറ്റ് പരാമർശത്തിൽ വ്യക്തമാക്കുന്നുണ്ട്.
കേരള സർക്കാർ പദ്ധതിയാണ് കെഫോണെങ്കിലും സ്വകാര്യ കമ്പനിയായ എസ്ആർഐടിയ്‌ക്കാണ് നടത്തിപ്പ് ചുമതല. കെ ഫോണിന് വിപുലമായ അധികാരങ്ങളാണ് സ്വകാര്യ കമ്പനിക്ക് നൽകിയിട്ടുളളത്. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള പൊതുമേഖല സ്ഥാപനമായ ഭാരത് ഇലട്രോണിക്‌സ് ഈ വർഷം ജനുവരി 18 ന് നടത്തിയ അവലോകന യോഗത്തിലാണ് എസ്ആർഐടിയുടെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ചത്.
കെഫോ പദ്ധതി നടപ്പിലാക്കുതിനായുളള ജീവനക്കാരുടെ എണ്ണവും നിലവിൽ ജോലിച്ചെയുവരുടെ എണ്ണവും തമ്മിൽ വലിയ അന്തരമുണ്ട്. എാൽ ഈ ജീവക്കാരിൽ പകുതിപേരും ജോലിയ്‌ക്ക് എത്തുില്ല. എസ്ആർഐടി ഉപകരാർ നൽകിയ കമ്പനികൾക്ക് മേൽ ഒരു നിയന്ത്രണവും ഇല്ല. ചെയ്യു ജോലിയുടെ മുൻഗണ നിശ്ചയിക്കുതിൽ പോലും ദയനീയ തോൽവിയൊണ് വിലയിരുത്തൽ. കെഫോണിൽ എസ്ആർഐടിയുടെ വീഴ്ചകളിൽ വിശദീകരണം നൽകാനാണ് കെ-ഫോണിന് സിഐജിയുടെ നിർദ്ദേശം.















