തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ പുതിയ പിജി സിലബസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി സിപിഎം നേതാവും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയുടെ ആത്മകഥയും. സർവ്വകലാശാലയിൽ പുതുതായി നിലവിൽവന്ന പിജി എംഎ ഇംഗ്ലീഷ് കോഴ്‌സിലാണ് കെ.കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘മൈ ലൈഫ് ആസ് എ കോമ്രേഡ് ‘ എന്ന ആത്മകഥ യാണ് പാഠ്യഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗവർണറുടെ അനുമതിയില്ലാതെ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ രൂപീകരിച്ച പഠന ബോർഡ് കോടതി റദ്ദാക്കിയിരുന്നു. ഇതിനാൽ നിലവിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പഠനബോർഡ് നിലവിലില്ല. വിസിയ്‌ക്ക് കീഴിൽ രൂപീകരിച്ച അഡ് ഹോക് കമ്മിറ്റിയാണ് ഗാന്ധിജിയ്‌ക്കും ബി ആർ അംബേദ്കറിനുമൊപ്പം നെൽസൺ മണ്ടേലയ്‌ക്കുമൊപ്പമാണ് കെകെ ശൈലജയുടെ ആത്മക്കഥയും സിലബസിൽ ഉൾപ്പെടുത്തിയത്.
നേരത്തെ കാസർകോട് ഗവൺമെന്റ് കോളേജിൽ ബികോം വിദ്യാർത്ഥിയായിരുന്ന എസ്എഫ്‌ഐ നേതാവിന് എംഎ ഇംഗ്ലീഷിന് പ്രവേശനം നൽകുന്നതിന് കണ്ണൂർ സർവ്വകലാശാല ചട്ടവിരുദ്ധമായി റെഗുലേഷൻ ഭേദഗതി ചെയ്തിരുന്നു. വിസി ഗോപിനാഥ് രവീന്ദ്രൻ രൂപീകരിച്ച കമ്മിറ്റിയാണ് ഇപ്പോൾ മുൻ മന്ത്രിയുടെ ആത്മകഥയും പഠന വിഷയമാക്കിയത്.
കോവിഡ് കാലത്ത് പി. പി. ഇ കിറ്റ് അഴിമതിയിൽ ആരോപണ വിധേയയായി അന്വേഷണം നേരിടുന്ന മുൻ മന്ത്രിയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത.് സർവ്വകലാശാലകളെ ഇടത്് വത്കരിക്കുകയാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.
Comments