പാരീസ്: ബാക്കി വന്ന വൈൻ നശിപ്പിക്കാൻ 200 മില്യൺ യൂറോ ചിലവഴിച്ച് ഫ്രാൻസ് ഭരണകൂടം. രാജ്യത്ത് വൈനിന് ജനപ്രീതി കുറഞ്ഞതോടെ വൈൻ വ്യവസായം വൻ പ്രതിസന്ധി നേരിട്ടിരുന്നു. ഈ സാഹചര്യം മുന്നിൽ കണ്ട് വൈൻ ഉത്പാദകരെ സഹായിക്കാനാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈൻ നശിപ്പിക്കാൻ ഭരണകൂടം വൻ തുക ചിലവഴിക്കുന്നത്.
കൊറോണ മഹാമാരിക്കാലത്തെ വൈനിന്റെ അമിതോൽപ്പാദനവും, ജീവിത ചിലവ് വർദ്ധിച്ചതുമാണ് ഉത്പാദകരെ ബുദ്ധിമുട്ടിലാക്കിയത്. വൈൻ ഉത്പാദനത്തിന് പേരു കേട്ട ബോർഡോയിലും, ലാൻഗ്യുഡോകിലും പ്രതിസന്ധി രൂക്ഷമാണ്. വൈനിന് വിപണിയിൽ വില ലഭിക്കാത്തതും ഉത്പാദന ചിലവ് കൂടുന്നതും വൻ നഷ്ടത്തിന് ഇടയാകുന്നുവെന്ന് ഉത്പാദകർ പറഞ്ഞു. അതേസമയം രാജ്യത്ത് ബിയറിനോടുള്ള ജനപ്രീതി വർദ്ധിച്ചു വരികയാണ്. ഇതും വൈൻ വ്യവസായ മേഖല തകരാൻ കാണമാകുകയാണെന്നും ഉത്പാദകർ കട്ടിച്ചേർത്തു.
നശിപ്പിക്കുന്ന വൈൻ വേർതിരിച്ചെടുത്ത് സാനിറ്റൈസർ, സുഗന്ധദ്രവ്യങ്ങൾ മറ്റു ശുചീകരണ ഉത്പന്നങ്ങൾ എന്നിവ ഉണ്ടാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
Comments