പാലക്കാട് : ശ്രീ നെടുങ്ങനാട്ട് മുത്തശ്ശ്യാർ കാവിൽ പലകാര്യങ്ങളിലും പ്രത്യേകതകളുള്ള ക്ഷേത്രമാണ്. ക്ഷേത്ര സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള ഇവിടെ തിരുവോണനാളിൽ തീർത്ത പൂക്കളം ശ്രദ്ധേയമായി. ശ്രീചക്രത്തിന്റെ രൂപത്തിലാണ് ഈ ഭീമൻ പൂക്കളം തീർത്തത്.

മഹാത്രിപുരസുന്ദരിയായ ആദിപരാശക്തിയുടെ സ്വരൂപമായ ശ്രീചക്രം വരക്കുന്നതു തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്.
വളരെ സങ്കീർണ്ണമായ ഈ ജ്യാമിതീയ വിന്യാസത്തിൽ ശിവശക്തി ഐക്യരൂപത്തിൽ ഇരിക്കുന്ന ദേവി ആദിപരാശക്തി തന്നെയാണ് കുടികൊള്ളുന്നതെന്നാണ് വിശ്വാസം.
ഒരു ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 43 ത്രികോണങ്ങളും 24 താമരയിതളുകളും ശ്രീചക്രത്തിൽ ഉണ്ട് .ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെയാണ് ശ്രീചക്രമായി പറയുന്നത്.
വരയ്‌ക്കാൻ പോലും അതീവ ശ്രദ്ധ ചെലുത്തേണ്ട ശ്രീചക്ര രുപം അത്തപ്പൂക്കളത്തിൽ ചേർത്ത് ഒരുക്കിയിരിക്കുകയാണ് നെടുങ്ങനാട് മുത്തശ്ശ്യാർ കോവിലിലെ ഭക്തർ. രാഷ്‌ട്രീയ സ്വയം സേവക സംഘം ഒറ്റപ്പാലം ജില്ലാ സഹ ബൗദ്ധിക്ക് പ്രമുഖ ആയ ശ്രീ. ശിവപ്രകാശൻ . ആണ് ഈ പൂക്കള ശ്രീചക്രത്തിന്റെ പ്രധാന ശില്പി. ജിയോ മൊബൈലിൽ ജോലി ചെയ്യുന്ന അദ്ദേഹം നെടുങ്ങനാട് മുത്തശ്ശ്യാർ കോവിലിലെ സമിതി എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗമാണ്. കഴിഞ്ഞ മാസം നടന്ന ഒരു അപകടത്തിൽ കൈക്ക് പറ്റിയ പരിക്കു കാരണം ദീർഘനാൾ വിശ്രമത്തിലായിരുന്നു അദ്ദേഹം അതിൽ നിന്ന് മുക്തനായി വരുന്നേയുള്ളൂ. അപകടത്തിന് ശേഷം ആദ്യമായി ക്ഷേത്രത്തിൽ വരുന്നത് ശ്രീചക്രപ്പൂക്കളം നിർമ്മിക്കുവാനാണ്. 
അവിടെയുള്ള സ്വയം സേവകർ കൂടി ഒത്തു പിടിച്ചപ്പോൾ അത് പെട്ടെന്ന് പൂർത്തിയായി.
മുത്തശ്ശിക്കു മുന്നിൽ പേരക്കുട്ടികൾക്കെന്തു പരിക്ക്.. എന്തു വേദന.. ആ വാത്സല്യത്തിൽ അലിഞ്ഞു തീരാത്ത കണ്ണീരുണ്ടോ? എന്നാണ് ശ്രീ ശിവപ്രകാശൻ ഇതിനെക്കുറിച്ചു പ്രതികരിച്ചത്.















