കാസർഗോഡ്: കുമ്പളയിൽ കാർ അപകടത്തിൽ പ്ലസ്ടൂ വിദ്യാർത്ഥി ഫർഹാസ് മരിച്ച സംഭവത്തിൽ പ്രതിഷേധം കനത്തതോടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ് ഐ രജിത്, സിവിൽ പൊലീസ് ഓഫീസർമാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കാഞ്ഞങ്ങാട് ഹൈവേ പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം.
അതേസമയം, മാറ്റി നിർത്തിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ താൽക്കാലികമായി മാറ്റിനർത്തിയാതാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ്ടൂ വിദ്യാർത്ഥികൾ സഞ്ചരിച്ചകാർ പോലീസ് പിന്തുടരുന്നതിനിടയിൽ തലകീഴായ മറിയുകയായിരുന്നു. നാല് വിദ്യാർത്ഥികളായിരുന്നു കാറിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികളുടെ വാഹനം പോലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തിൽ ഫർഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. മെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം.
Comments