രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 ന്റെ വിജയകരമായ വിക്ഷേപണത്തിൽ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 140 കോടി ജനങ്ങൾക്ക് ഈ ശനിയാഴ്ച ‘സൺ ഡേ’ ആണ്. രാജ്യത്തിന്റ ആദ്യത്തെ സൗരദൗത്യം വിജയകരമായി വിക്ഷേപിച്ചിരിക്കുന്നു. മംഗൾയാനും ചന്ദ്രയാൻ-3ഉം ശേഷം ഇന്ത്യ സൂര്യനിലേക്ക് കുതിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഗ്രഹങ്ങൾക്കപ്പുറമുള്ള ബഹിരാകാശ പര്യവേഷണത്തിൽ സ്വയം പര്യാപ്ത കൈവരിക്കുന്നതിന് സഹായകമാകും ആദിത്യ എൽ-1. വിക്ഷേപണം വിജയകരമായി പൂർത്തികരിച്ച ഇസ്രോ ചെയർമാൻ എസ്. സോമാനാഥിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ ടീമിനെ അഭിനന്ദിക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയ്‌ക്കും ഐഎസ്ആർഒയ്‌ക്കും മറ്റൊരു അഭിമാന നിമിഷമെന്നാണ് ഉത്തർപ്രദേശിലെ ഉപമുഖ്യമന്ത്രിമാർ കുറിച്ചത്.
ശനിയാഴ്ച രാവിലെ 11.50-ഓടെയായിരുന്നു ആദിത്യന്റെ രഹസ്യങ്ങളറിയാനായി ആദിത്യ എൽ-1 കുതിച്ചത്. പിഎസ്എൽവി സി 53-ാണ് പേടകവുമായി കുതിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ചിലായിരുന്നു വിജയകരമായ വിക്ഷേപണം നടന്നത്. 125 ദിവസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. സൂര്യനെ കുറിച്ചുള്ള പഠനങ്ങൾക്കായി ഏഴ് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്.
Comments