ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയുടെ എഴുത്തുകളെ പ്രശംസിച്ച് ജ്ഞാനപീഠജേതാവും കേന്ദ്ര സാഹിത്യ അക്കാദമി മുൻ അദ്ധ്യക്ഷൻ ചന്ദ്രശേഖര കമ്പാർ. വായനയെ മൂല്യവത്താക്കുന്നവയാണ് അദ്ദേഹത്തിന്റെ കഥകൾ. ഗ്രാമീണ ജീവിതത്തെ നാട്ടുഭാഷയുടെ കരുത്തിൽ ദാർശികമാനങ്ങൾ നൽകി അവതരിപ്പിക്കുന്നവയാണ് ശ്രീധരൻ പിള്ളയുടെ ഓരോ കഥകളുമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകമായ ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിന്റെ കന്നട പരിഭാഷയായ ‘ഗിളിയു ബാരദേ ഉരദു’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരൻപിള്ളയുടെ പുസ്തകങ്ങൾ കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണെന്ന് പുസ്തകം ഏറ്റുവാങ്ങി കർണാടക ഗവർണർ താവർചന്ദ് ഗഹ്ലോത് പറഞ്ഞു.
തന്റെ ജീവിതത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ലഭിച്ച അനുഭവങ്ങളാണ് കഥകൾക്ക് ആധാരമാക്കിയതെന്ന് മറുപടി പ്രസംഗത്തിൽ ശ്രീധരൻപിള്ള പറഞ്ഞു. പുസ്തകത്തിന്റെ വിവർത്തക മേരി ജോസഫ്, കന്നട എഴുത്തുകാരി ശോഭാറാവു, പ്രസാധകരായ വീരലോക പബ്ലിക്കേഷൻസിന്റെ എംഡി വി ശ്രീനിവാസ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
Comments