കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയായ 39-കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ എട്ടിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്‌ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിൽ ചെലവഴിച്ചു. ഇതിന് ശേഷം ഉച്ചയ്‌ക്ക് 12.30-ന് ചെറുവണ്ണൂർ ജമാഅത് മസ്ജിദിലെത്തി. ഉച്ചയ്‌ക്ക് യു.കെ ചായക്കടയിലും വൈകിട്ട് 5.30-ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലും എത്തി. ഇതിന് ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തി.
സെപ്റ്റംബർ ഒമ്പതിന് ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിലെത്തുകയും ഉച്ചയ്‌ക്ക് ശേഷം ഫറോക്കിലെ ടിപി ആശുപത്രിയിൽ പോകുകയും ചെയ്തു. ഇവിടെ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം വൈകിട്ട് 5.30 മുതൽ 6 വരെ ഫറോക്കിലെ ടിപി ആശുപത്രിയിൽ വീണ്ടും എത്തി. ഇവിടെ നിന്നും വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സെപ്റ്റംബർ 10-ന് വീട്ടിൽ തന്നെയായിരുന്നു.
സെപ്റ്റംബർ 11-ന് രാവിലെ പത്ത് മണിക്കും ഉച്ചയ്‌ക്ക് 12-നും ഇടയിൽ ഫറോക്കിലെ ടിപി ആശുപത്രിയിൽ ചെലവഴിച്ച് വീട്ടിൽ തിരിച്ചെത്തി. അന്ന് രാത്രി 9.20 മുതൽ സെപ്റ്റംബർ 14 ഉച്ചയ്‌ക്ക് 12 വരെ ഫറോക്കിലെ ക്രസന്റ ആശുപത്രിയിൽ ചിലവഴിച്ചു. സെപ്റ്റംബർ 14-ന് ഉച്ചയ്‌ക്ക് 12.30 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments