ചെന്നൈ: ഡെങ്കിപ്പനിയും മറ്റു വൈറസ് ജന്യ പനികളും കാട്ടു തീ പോലെ പടരുകയാണ് തമിഴ് നാട്ടിൽ. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യേക ഡെങ്കിപ്പനി വാർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് സർക്കാർ. സെപ്തംബർ ആദ്യം മുതൽ തമിഴ്നാട്ടിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്.
ഇതുവരെ 300 പേർ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജനക്ഷേമ വകുപ്പ് മന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. ചെന്നൈ, കോയമ്പത്തൂർ, മധുര, തെങ്കാശി, തിരുവള്ളൂർ തുടങ്ങി തമിഴ്‌നാട്ടിലെ 45 ആരോഗ്യ ജില്ലകളിൽ 25ലധികം ആരോഗ്യ ജില്ലകളിലും ഡെങ്കിപ്പനി വർധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ കേരളത്തിൽ നിപ്പ വൈറസ് ബാധ വർധിക്കുകയാണ്. ഇതേതുടര് ന്ന് തമിഴ് നാട്-കേരള അതിര് ത്തി പ്രദേശങ്ങളില് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി, നിപ വൈറസ് ചികിത്സയ്‌ക്കായി പ്രത്യേക വാർഡുകൾ സ്ഥാപിക്കാൻ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവിട്ടത്.
ഡെങ്കിപ്പനി കണ്ടെത്തിയ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും കൊതുകു നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട് എന്നാണ് സർക്കാർ അവകാശവാദം.അടുത്ത രണ്ട് മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധ കൂടാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട് എന്നും സർക്കാർ അവകാശപ്പെടുന്നു.
കൂടാതെ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്ന വാഹനങ്ങളിൽ അണുനാശിനി തളിച്ച് പനി പരിശോധനയും നടത്തുന്നുണ്ട്. ഇതനുസരിച്ച് തമിഴ്‌നാട്ടിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി, നിപ വൈറസ് എന്നിവയെ പ്രത്യേക വാർഡുകളിൽ ചികിത്സിക്കാൻ നിര്ദേശിച്ചിട്ടുണ്ട്.
അതിനിടെ തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മലയാളി ട്രെയിനി ഡോക്ടർ പനി ബാധിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ പശുമ്പാറ സ്വദേശിനി സിന്ധുവാണ് മരിച്ചത് .രക്തപരിശോധനയിൽ അവർക്ക് ടൈഫോയ്ഡ് ഉണ്ടെന്നും ഡെങ്കിപ്പനി ഇല്ലെന്നും തെളിഞ്ഞു.ഡോക്ടർ സിന്ധുവിന്റെ രക്തത്തിൽ മറ്റെന്തെങ്കിലും വൈറൽ പനി ഉണ്ടോ എന്ന് പരിശോധിക്കാൻ ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്.
ഈ വർഷം എട്ടര മാസത്തിനിടെ തമിഴ്‌നാട്ടിൽ ആകെ 4,048 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് (ഡിപിഎച്ച്), പ്രിവന്റീവ് മെഡിസിൻ എന്നിവയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ജനുവരിയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 866, ഫെബ്രുവരിയിൽ (641). പ്രതിമാസ കണക്കുകളിലെ സ്ഥിരമായ ഇടിവിന് ശേഷം, കേസുകൾ ക്രമേണ വീണ്ടും ഉയരാൻ തുടങ്ങി. സെപ്റ്റംബറിൽ ഇതുവരെ 204 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഓഗസ്റ്റിൽ കേസുകളുടെ എണ്ണം 535 ആയി ഉയർന്നു. സെപ്തംബർ 7 മുതൽ 13 വരെയുള്ള ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് ആകെ 113 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി, ദിണ്ടിഗൽ, കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ ജില്ലകൾ ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകളാണ്.
Comments