നിസാമിന്റെ ഹിന്ദുവംശഹത്യയുടെ കഥ പറയുന്ന തെലുങ്ക് ചിത്രം ‘റസാക്കറി’ന്റെ ടീസർ പുറത്തിറങ്ങി. ഇന്ത്യൻ ചരിത്രത്തിലെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. 1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഹൈദരാബാദിന്റെ അവസ്ഥയെ പറ്റിയാണ് ചിത്രം പറയുന്നത് . അവിടെ അന്ന് നൈസാം ഭരണമാണ് ഉണ്ടായിരുന്നത് . അന്ന് റസാക്കർ എന്ന ഭീകര സംഘടന സ്ഥാപിച്ചത് കാസിം റിസ്‌വിയാണ്. അദ്ദേഹം പട്ടാളക്കാരന്റെ വേഷം ധരിച്ച് ഹിന്ദുക്കളെ പീഡിപ്പിക്കാറുണ്ടായിരുന്നു.
നിസാമിന്റെ ഭരണം നിലനിർത്താൻ എല്ലാ വീടുകളിലും ഇസ്ലാമിക പതാകകൾ സ്ഥാപിക്കാൻ കാസിം റിസ്വി ഉത്തരവിട്ടതെങ്ങനെയെന്ന് സിനിമ കാണിക്കുന്നു. 1947 സെപ്തംബർ 2 ന്, ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ, ദേശീയ പതാക ഉയർത്താനെത്തിയ ആളുകൾക്ക് നേരെ കലാപകാരികൾ വെടിവച്ചു. ഈ ക്രൂരതകളാണ് സിനിമയിൽ സംവിധായകൻ യാത സത്യനാരായണ കാണിക്കുന്നത്
ബ്രാഹ്മണരുടെ പവിത്രമായ നൂൽ പൊട്ടിച്ചെറിയുന്നതിനൊപ്പം , ഹൈദരാബാദ് ഒരു ഇസ്ലാമിക രാഷ്‌ട്രമാണെന്നും കാസിം പറയുന്നു. ഇന്ത്യ ഇതിനകം തന്നെ നിരവധി പ്രശ്‌നങ്ങളുമായി മല്ലിടുകയാണെന്നും അതിനാൽ ഹൈദരാബാദ് ഒരു ഇസ്ലാമിക രാഷ്‌ട്രമായി തുടരണമെന്നും കാസിം പറയുന്നു. “ചുറ്റും മസ്ജിദുകൾ നിർമ്മിക്കണം. ഹിന്ദുക്കളുടെ പവിത്രമായ നൂൽ മുറിച്ച് തീയിടണം.“ എന്നും കാസിം പറയുന്നത് സിനിമയിൽ കാണാം .
കുതിരപ്പുറത്തിരിക്കുന്ന റസാക്കർ ഭീകരർ ഹിന്ദുക്കളെ വെട്ടിയും വെടിവച്ചും കൊലപ്പെടുത്തുന്നത് ടീസറിൽ കാണാം. ഹിന്ദുക്കളുടെ മീശ വടിച്ച് ഇസ്ലാമിക തൊപ്പി ധരിപ്പിക്കുന്നു. ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിക്കുന്ന ‘അവിശ്വാസികളെ’ ഉന്മൂലനം ചെയ്യണമെന്നാണ് റസാക്കർ പട്ടാളക്കാർ പറയുന്നത്. കൂടാതെ സംസ്‌കൃതം, തെലുങ്ക്, കന്നഡ, മറാഠി തുടങ്ങിയ ഭാഷകൾ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി അറബിക് പഠിപ്പിക്കാനും ഉത്തരവിടുന്നു.
ഒരു രംഗത്തിൽ ഒരു ഇസ്ലാമിക മതമൗലികവാദി പുരോഹിതന്റെ പ്രാർത്ഥനാ പാത്രത്തിലേക്ക് തുപ്പുന്നതും കാണിക്കുന്നു. ഹിന്ദുക്കളെ കെട്ടിവലിക്കുന്നു. നൂറു കണക്കിന് ഹിന്ദുക്കളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയതും ചിത്രത്തിൽ കാണിക്കുന്നു. ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് കൊലപാതകങ്ങൾ നടക്കുന്നത്. ഈ സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എഴുതിയിട്ടുണ്ട്. പഴയ ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിച്ചതിന് ശേഷം, കാസിം റസ്വി ജയിലിലായി. പിന്നീട് പാകിസ്താനിലേക്ക് മാറാൻ അനുവദിക്കുകയും അവിടെ അഭയം നൽകുകയും ചെയ്തു.
സമരവീർ ക്രിയേഷൻസ്’ ആണ് ഈ തെലുങ്ക് ചിത്രം നിർമ്മിക്കുന്നത്. ടീസർ ലോഞ്ച് ചടങ്ങിൽ ഹൈദരാബാദിലെ ഗോഷ്മഹലിൽ നിന്നുള്ള ബിജെപി എംഎൽഎ ടി രാജ സിങ്ങും സന്നിഹിതനായിരുന്നു. സിനിമയുടെ ട്രെയിലർ റിലീസായി, നിമിഷങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്.
അതേസമയം ചിത്രത്തിൽ മക്ക മസ്ജിദ് ചിത്രങ്ങൾ കാട്ടുന്നതിനാൽ “റസാക്കർ” എന്ന സിനിമയും അതിന്റെ ട്രെയിലറും നിരോധിക്കണമെന്നാണ് മതമൗലികവാദികളുടെ ആവശ്യം .മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്തുന്ന ചിത്രമാണിതെന്നും ചിലർ പറയുന്നു.
എന്നാൽ മതസമരമല്ല, സ്വാതന്ത്ര്യ സമരമാണെന്ന് സംവിധായകൻ യാത സത്യനാരായണ പറയുന്നു. സിനിമയിൽ മതത്തിന്റെ ചരിത്രം കാണിച്ചില്ല.. ഭൂതകാല ചരിത്രമാണ് കാണിക്കുന്നത് . മതത്തിന്റെ സ്വാധീനത്തിൽ ഈ സിനിമ കാണരുത്. . മതത്തിന്റെ വീക്ഷണകോണിലൂടെയല്ല സമരത്തിന്റെ വീക്ഷണകോണിലൂടെയാണ് ഇതിനെ കാണേണ്ടത്. ഇത് മത ചരിത്രമല്ല.. ഭൂതകാല ചരിത്രം. ഇതാണ് നമ്മുടെ ചരിത്രം, – അദ്ദേഹം അഭിപ്രായപ്പെട്ടു . നമ്മുടെ മുതിർന്നവരുടെ ചരിത്രം – ഹൈദരാബാദിൽ നടന്ന ടീസർ ലോഞ്ച് ചടങ്ങിൽ സത്യനാരായണ പറഞ്ഞു
മകരന്ദ് ദേശ് പാണ്ഡെയാണ് ഈ ചിത്രത്തിൽ നിസാം പ്രഭുവായി അഭിനയിച്ചിരിക്കുന്നത്. കാസിം റസ്വി എന്ന ക്രൂരനായ കഥാപാത്രമായാണ് രാജ് അർജുൻ എത്തുന്നത്. ബോബി സിംഹ, വേദിക, അനുശ്രേയ ത്രിപാഠി, പ്രേമ, ഇന്ദ്രജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.















