ബീജിങ്: ‘ദേശവികാരം’ വൃണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി വസ്ത്രധാരണ രീതിക്കും നിയന്ത്രണ ഏർപ്പെടുത്താനൊരുങ്ങി ചൈന. ചില പ്രത്യേകതരം വസ്ത്രങ്ങൾ നിരോധിക്കാൻ ചൈന ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. നിരോധനം സംബന്ധിച്ച് കരട്ബില്ല് തയ്യാറായതായി എ.എഫ്.പി. റിപ്പോർട്ട് വ്യക്തമാക്കുന്നു. നിയമം പ്രബല്യത്തിലാകുന്നതൊടു കൂടി വിലക്ക് ലംഘിച്ചാൽ പിഴയോ തടവ് ശിക്ഷയോ തന്നെ ലഭിച്ചേക്കുമെന്നാണ് സൂചന.
ചൈനയുടെ പൊതു വികാരത്തിനെതിരായ വസ്ത്രധാരണത്തിന് പിന്നാലെ പ്രസംഗവും അഭിപ്രായ പ്രകടനവും നിരോധിക്കാനാണ് ചൈനീസ് സർക്കാർ തയ്യാറെടുക്കുന്നത്. പൊതുജനാഭിപ്രായത്തിന് വേണ്ടി നേരത്തെ ഇതുമായി ബന്ധപ്പെട്ട കരട് പുറത്തിറക്കിയിരുന്നു. നിയമത്തെ പ്രതികൂലിച്ചു ചൈനീസ് ജനത രംഗത്ത് വന്നിരുന്നു. എന്നാൽ എതിർപ്പ് അവഗണിച്ച് സർക്കാർ മുന്നോട്ട് പോകുകയായിരുന്നു. ചൈനയിലെ നിയമവിദഗ്ദർ ഇതിനെക്കുറിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 30-നാണ് പൊതുജനാഭിപ്രായം അവസാനിക്കുന്നത്.
നിയമം എങ്ങനെയാണ് ബാധിക്കും എന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്ന് 23 കാരിയായ ബീജിങ് സ്വദേശിനി പറയുന്നു. ഇത്തരം തീരുമാനങ്ങളിൽ യുവജനങ്ങൾ അസ്വസ്ഥരാണെന്നും യുവതി പറഞ്ഞു.
Comments