ന്യൂഡൽഹി : വനിതാ സംവരണ ബിൽ പാസാക്കുന്ന വേളയിലും പ്രതിപക്ഷം കണക്കുകൾ ചോദിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ . പ്രതിപക്ഷം ഞങ്ങളോട് 10 വർഷത്തെ കണക്ക് ചോദിക്കുന്നു. എന്നാൽ അവർ തന്നെ 60 വർഷത്തെ കണക്ക് നൽകുന്നില്ല – അമിത് ഷാ പറഞ്ഞു.
സ്ത്രീ ശാക്തീകരണം ചില പാർട്ടികൾക്ക് രാഷ്ട്രീയ അജണ്ടയും പ്രശ്നവുമാകും . ചില പാർട്ടികൾക്ക് ഇത് തിരഞ്ഞെടുപ്പ് വിജയത്തിനുള്ള ആയുധമായിരിക്കാം, എന്നാൽ എന്റെ പാർട്ടിക്കും എന്റെ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് ഒരു രാഷ്ട്രീയ പ്രശ്നമല്ല. അഞ്ച് പതിറ്റാണ്ടിലേറെയായി കോൺഗ്രസ് ഭരിച്ചിരുന്നു . 11 കോടി കുടുംബങ്ങൾക്ക് വീടുകളിൽ ശൗചാലയമില്ലായിരുന്നു . ദാരിദ്ര്യം തുടച്ചുനീക്കുക എന്ന മുദ്രാവാക്യം വിളിച്ചെങ്കിലും പാവപ്പെട്ടവർക്കായി ഒരു ക്രമീകരണവും ചെയ്യാൻ കഴിഞ്ഞില്ല. ശൗചാലയമില്ലാത്തതിനാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് പെൺകുട്ടികളാണ്. ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ 11 കോടി 72 ലക്ഷം ടോയ്ലറ്റുകൾ ഞങ്ങൾ നിർമ്മിച്ചു. ഇത് വഴി അമ്മമാർക്കും പെൺമക്കൾക്കും സഹോദരിമാർക്കും ബഹുമാനം നൽകി.
നിലവിൽ മൂന്ന് വിഭാഗം എംപിമാരെയാണ് തിരഞ്ഞെടുക്കുന്നത്. മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യണമെങ്കിൽ ആരാണ് അത് തീരുമാനിക്കുക? യാദൃശ്ചികമായി വയനാട് സീറ്റ് സംവരണം ചെയ്യപ്പെട്ടാൽ രാഷ്ട്രീയം കാരണം ചെയ്തതാണെന്ന് നിങ്ങൾ പറയും. ഹൈദരാബാദ് സംവരണം ചെയ്താൽ ഒവൈസി സാഹിബും ഇതുതന്നെ പറയും
ജനറൽ , എസ്.സി, മൂന്നാമത് എസ്.ടി. ഈ മൂന്ന് വിഭാഗങ്ങളിലായി 33 ശതമാനം സ്ത്രീകൾക്ക് ഞങ്ങൾ സംവരണം നൽകിയിട്ടുണ്ട്. സമീപകാല ഭരണഘടനാ ഭേദഗതിയിൽ, ആർട്ടിക്കിൾ 330 എ, 332 എ എന്നിവയിലൂടെ വനിതാ സംവരണത്തിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.- അമിത് ഷാ പറഞ്ഞു.