കോടിക്കണക്കിന് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന നിധി പെട്ടി പൊട്ടിച്ച് നാസ. ബഹിരാകാശത്ത് നിന്നെത്തിയ ഏറ്റവും വലിയ സാമ്പിളാണ് ഇന്നലെ തുറന്നത്. ഏകദേശം 250 കിലോഗ്രാമോളം ഭാരമുണ്ടായിരുന്ന ഒസിരിസ്-റെക്‌സ് കാനിസ്റ്ററാണ് ശാസ്ത്രജ്ഞർ തുറന്നത്. പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലായിരുന്നു പെട്ടിയെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
പെട്ടിയുടെ മൂടി തുറന്നപ്പോൾ ശാസ്ത്രജ്ഞർക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഇരുണ്ട പൊടിയും മണൽ വലിപ്പത്തിലുള്ള കണങ്ങളുമായിരുന്നു പെട്ടിയ്‌ക്കുള്ളിലെന്ന് നാസ അറിയിച്ചു. ടെക്‌സാസിലെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിലായിരുന്നു കോടിക്കണക്കിന് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന നിധി പെട്ടി തുറന്നത്. വായു കടക്കാത്ത അറയിലാണ് പേടകത്തിന്റെ അടുപ്പ് തുറന്നത്. സാമ്പിളിന്റെ ഭൂരിഭാഗവും വിശകലനം ചെയ്ത് വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രജ്ഞർ. സങ്കീർണമായ വേർപ്പെടുത്തലുകൾക്ക് ഒടുവിലാകും ഇതെന്നും നാസ അറിയിച്ചു. ഒക്ടോബർ 11-നോടെ നിർണായക വിവരങ്ങൾ പുറത്തുവിടുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.
“A scientific treasure box.”
Scientists gasped as the lid was lifted from the #OSIRISREx asteroid sample return canister, showing dark powder and sand-sized particles on the inside of the lid and base.
Read more from the @NASA_Johnson curation lab: https://t.co/JBw6TCI7kB pic.twitter.com/t43QEDLH7G
— NASA Astromaterials (@Astromaterials) September 26, 2023
ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്ന മഹാദൗത്യത്തിനാണ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ബെന്നു ഛിന്നഗ്രഹത്തിലേക്ക് നാസ അയച്ച ഒസിരിസ്-റെക്‌സ് എന്ന പേടകത്തിൽ നിന്നാണ് വമ്പൻ ക്യാപ്‌സ്യൂൾ അമേരിക്കയിലെ യൂട്ടോ മരുഭൂമിയിൽ പതിച്ചത്. 159 വർഷത്തിന് ശേഷം കൂട്ടൻ ഛിന്നഗ്രഹമായ ബെന്നു ഭൂമിയെ ഇടിച്ച് തരിപ്പണമാക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ആദ്യകാലത്ത് സൗരയൂഥം എപ്രകാരമായിരുന്നുവെന്നും സൗരയൂഥത്തിന്റെ പരിണാമങ്ങളെ കുറിച്ചുള്ള പരമപ്രധാനമായ കാര്യങ്ങളാണ് പെട്ടിയിലുള്ളത്. മനുഷ്യന്റെ പിറവിയുടെ ചരിത്രത്തിലേക്കുള്ള ഇടനാഴിയാണ് ടെക്‌സാസിലെ സ്‌പേസ് സെന്ററിൽ തുറന്നത്. ഞെട്ടിക്കുന്ന സത്യങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഭൂലോകം.















