ന്യൂഡൽഹി: സുസ്ഥിരമായ ഇന്തോ-പസഫിക് ബന്ധം ശക്തമാക്കുന്നതിൽ ഭാരതം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഇന്ത്യൻ ആർമി ജനറൽ മനോജ് പാണ്ഡ. ഇന്തോ- പസഫിക് സഹകരണം സുരക്ഷിതമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് വിഷയത്തിൽ ചീഫ് ആർമി ഉദ്യോഗസ്ഥരുടെ കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മനോജ് പാണ്ഡെ.
‘ഇന്തോ-പസഫിക്ക് ബന്ധങ്ങളിലൂടെ സമാധാനവും സ്ഥിരതയും നിലനിർത്തനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സുരക്ഷാ നടപടികൾ, വെല്ലുവിളികൾ, ആശങ്കകൾ, അഭിലാഷങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂട്ടായ പ്രവർത്തനങ്ങൾ രാജ്യത്ത് സമാധാനവും, സ്ഥിരതയും കൈവരിക്കാൻ നമ്മെ സഹായിക്കും.
ചിന്തകളുടെയും ആശയങ്ങളുടെയും കൈമാറ്റം ഇന്ത്യയും യുഎസും വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. സഹകരണം, വിവിധ മേഖലകളിലെ പങ്കാളിത്തം, സഹായം, ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ ചർച്ച ചെയ്ത് പരിഹരിക്കണം. സൈനിക നയതന്ത്രത്തിലൂടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമാണ്.
നമ്മുടെ രാജ്യം പരസ്പരധാരണ വളർത്തുന്നതിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരസ്പര സഹകരണവും പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതും മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ അടിത്തറ പാകുകയാണ്. ഇതു തന്നെയാണ് ഇന്തോ-പസഫിക് ബന്ധത്തിൽ സമാധാനവും, സ്ഥിരതയും കൊണ്ടു വരുന്നതിനുള്ള ഒരേയൊരു മാർഗമെന്നും മനോജ് പാണ്ഡെ പറഞ്ഞു.















