ജനീവ: ബലോച് രാഷ്ടീയ നേതാവ് കരിമ ബലോചിന്റെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം താത്പര്യം കാണിച്ചില്ലെന്ന വിമർശനവുമായി ഭർത്താവ് രംഗത്ത്. ബലോച് ജനത ഒന്നടങ്കം അന്വേഷണത്തിന് ആവശ്യപ്പെടുകയാണ്. ഉന്നതരാഷ്‌ട്രീയ നേതാവ് ആയിട്ടുകൂടി കരിമയുടെ മരണം അന്വേഷിക്കപ്പെട്ടില്ല. കനേഡിയൻ സർക്കാരിന്റെ ഈ നിലപാടുകളിൽ ദുരൂഹതയുണ്ടെന്നും ഹമ്മൽ ഹൈദർ ജനീവയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കരിമയുടെ മരണം അന്താരാഷ്‌ട്ര തലത്തിൽ തന്നെ വാർത്തയായതാണ്. ബലോച് ജനത ഒന്നടങ്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. നിർഭാഗ്യം എന്നുപറയട്ടെ കാനഡയിലെ ട്രൂഡോ ഭരണകൂടം ഇതിന് തയ്യാറായില്ല. ഇതിൽ ദുരൂഹതയുണ്ട്. സമ്മർദ്ദം ചെലുത്തി കേസിൽ അന്വേഷണം നടത്തിക്കാൻ ശ്രമിക്കുകയാണ് തങ്ങൾ. ഹമ്മൽ ഹൈദർ പറഞ്ഞു.
2020 ഡിസംബർ 20നാണ് ടോറന്റോയിൽ നദിക്കരയിൽ കരീമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാളിതുവരെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കനേഡിയൻ പോലീസിന് സാധിച്ചിട്ടില്ല. പാക് സർക്കാരിന്റെയും സൈന്യത്തിന്റെയും വിമർശകയായിരുന്ന അവരുടെ കൊലയ്‌ക്ക് പിന്നിൽ ഐഎസ്ഐ ആണെന്നുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും അന്വേഷണം ആ നിലയ്‌ക്ക് നീങ്ങിയില്ല.