ഷില്ലോംഗ്: മേഘാലയുടെ അതിർത്തി ഗ്രാമങ്ങളിൽ ‘അമൃത് കലശ് യാത്ര’ സംഘടിപ്പിച്ച് അതിർത്തി സുരക്ഷാ സേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേരി മട്ടി മേരാ ദേശ് പ്രചാരണത്തിന്റെ കീഴിലാണ് സുരക്ഷാ സേനയുടെ യാത്ര. ഇതിന്റെ ഭാഗമായി രാജ്യത്തിനായി വീരമൃത്യു വരിച്ചവർക്ക് ആദരമർപ്പിച്ചു കൊണ്ട് സെപ്റ്റംബർ 28-നാണ് ബിഎസ്എഫ് അമൃത് കലശ് യാത്ര സംഘടിപ്പിച്ചത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്‌ക്കും സംഭാവന നൽകിയ ധീരരായ സൈനികരുടെയും ഇന്ത്യൻ പൗന്മാരുടെയും ത്യാഗങ്ങൾക്കുള്ള അർപ്പണമാണ് അമൃത് കലശ് യാത്ര. കിഴക്കൻ ഖാസി ഹിൽസ്, പടിഞ്ഞാറൻ ജയന്തിയാ ഹിൽസ് തുടങ്ങിയ ജില്ലകളിലെ അതിർത്തി ഗ്രാമങ്ങളായ ലിംഗാട്ട്, പിർദ്വാ, ഉംസിയേം, ദവ്കി, കോങ്‌വാങ്, എന്നിവിടങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ചാണ് സൈന്യം യാത്ര സംഘടിപ്പിച്ചത്. നിരവധി ഗ്രാമീണരും അവരുടെ ദേശ സ്‌നേഹം പ്രകടിപ്പിച്ച് പരിപാടിയിൽ പങ്കെടുത്തെന്നും സുരക്ഷാ സേന അറിയിച്ചു.















