മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് പിന്നാലെ 'അജ്ഞാതർ' സുഹൃത്തിനേയും വെടിവെച്ച് കൊന്നു; കൊടും ഭീകരൻ ഹാഫിസ് സയീദ് കടുത്ത ദുഃഖത്തിലെന്ന് പാക് മാദ്ധ്യമങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് പിന്നാലെ ‘അജ്ഞാതർ’ സുഹൃത്തിനേയും വെടിവെച്ച് കൊന്നു; കൊടും ഭീകരൻ ഹാഫിസ് സയീദ് കടുത്ത ദുഃഖത്തിലെന്ന് പാക് മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 04:08 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫീസ് സയീദിന് കനത്ത തിരിച്ചടി. ഹാഫിസ് സയീദുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന മുഫ്തി ഖൈസർ ഫാറൂഖ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ച വിവരമാണ് പുറത്ത് വന്നത്. ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. രണ്ട് സംഭവങ്ങളും ആഗോള ഭീകരനായ ഹാഫീസ് സയീദിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. മുഫ്തി ഖൈസർ ഫാറൂഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക കൊടും ഭീകരൻ ലഷ്‌കറിന്റെ മുതിർന്ന നേതാവ് ഹാഫീസ് സയീദ് നിലവിൽ പാകിസ്താനിലാണ്. ഐക്യരാഷ്‌ട്രസഭയും ഹാഫീസിനെ ഭീകരനായി പ്രഖ്യാപിക്കുകയും 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഹാഫീസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയെ 2001 ൽ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. പിന്നീട് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ലഷ്‌കർ ഇ ത്വയ്ബയെ 2002 ൽ തന്നെ പാകിസ്താൻ നിരോധിച്ചു.വിലക്ക് വന്നതിനെ തുടർന്ന് ലഷ്‌കർ തൊയിബ പേര് മാറ്റി ജമാത് ഉത് ദവ എന്ന പേരിലാണ് പാക് മണ്ണിൽ പ്രവർത്തിക്കുന്നത്.

അമേരിക്ക തെളിവുകൾ നിരത്തിയിട്ടും കൊടും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും സയീദിനെ വിട്ട് നൽകാൻ പാകിസ്താൻ തയ്യാറായിരുന്നില്ല. പാക് സർക്കാരിന്റെ പൂർണ്ണ പിന്തുണയൊടെയാണ് ഇയാൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങളും ഭീകര സംഘടനകൾക്കായി ഫണ്ടിംഗും നടത്തിയത്. ലാഹോറിനടുത്തുള്ള ഹാഫിസിന്റെ ആസ്ഥാനം ഐഎസ്ഐയുടെ കാവലിലാണ്. പാക് സൈനിക ചടങ്ങുകളിൽ പതിവായി അതിഥിയാണ് ഹാഫീസ് സയീദ്.

മുഗൾ സാമ്രാജ്യത്തിന്റെ പുനഃസ്ഥാപനവും ഇന്ത്യയുടെ നാശവും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ഇയാൾ പല തവണ പൊതുവേദിയിൽ പ്രസംഗിച്ചിട്ടുണ്ട്. ഒസാമ ബിൻ ലാദനുമായി അടുത്ത പങ്കാളികളായിരുന്നു ഹാഫീസ്. കാശ്മീരിലെ മുസ്ലീ ജനത കൂടുതലായി താമസിക്കുന്ന ഭാഗങ്ങൾ പാകിസ്താനു വേണ്ടി തിരിച്ചുപിടിക്കുന്നതാണ് ഹാഫീസ് സയീദ് മുന്നോട്ടുവച്ച ലഷ്‌കറിന്റെ പ്രത്യയശാസ്ത്രം.

ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മക്കളിൽ ഒരാളായ കമാലുദ്ദീൻ സയീദിനെ പെഷവാറിൽ വെച്ച് കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പാകിസ്താനിലെ പെഷവാറിൽ നിന്ന് ”അജ്ഞാതർ” തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട് .
ശരീരത്തിൽ നിരവധി മുറിവുകളും ഉള്ളതായി പറയപ്പെടുന്നു.കറാച്ചിയിൽ വച്ചാണ് ഹാഫീസ് സയീദിന്റെ കൂട്ടാളി മുഫ്തി ഖൈസർ ഫാറൂഖിനെ അജ്ഞാതർ വെടിവച്ചു കൊന്നത്. ലഷ്‌കർ-ഇ-തൊയ്ബ ആദ്യ അംഗങ്ങളിൽ ഒരാളാണ് മുഫ്തി ഖൈസർ ഫാറൂഖ്.

Tags: LASHKAR E THOIBAHafees Zayed
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies