ന്യൂഡൽഹി: ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ്. സീതാറാം യെച്ചൂരിയുടെ വസതിയിലാണ് ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. യെച്ചുരിക്ക് സർക്കാർ നൽകിയ വസതിയിലും ണ് പരിശോധന നടക്കുന്നുണ്ട്. ചൈനയുടെ അജണ്ട ഭാരതത്തിൽ നടപ്പാക്കുന്ന ന്യൂസ് ക്ലിക്കിന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് കൂട്ടുനിന്നെന്ന സൂചനയും പുറത്ത് വന്നിരുന്നു.
ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള 30 ലധികം സ്ഥലങ്ങളിൽ ഡൽഹി പോലീസിന്റെ നേതൃത്വത്തിൽ റെയ്ഡ നടക്കുകയാണ്. യുഎപിഎ കേസിൽ ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാദ്ധ്യമ പ്രവർത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലാണ് പോലീസിന്റെ റെയ്ഡ് പുരോഗമിക്കുന്നത്.
റെയ്ഡിൽ മാദ്ധ്യമപ്രവർത്തകരുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകളും, ലാപ്‌ടോപ്പുകളും കസ്റ്റഡിയിലെടുത്തിരുന്നു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. റെയ്ഡിനോട് അനുബന്ധ റെയ്ഡ് ടീ സ്ത സെതൽവാദിന്റെ മുംബൈയിലെ വസതിയിലും നടന്നു. പോലീസ് ടീസ്തയെ ചോദ്യം ചെയ്തു. പരിശോധയിൽ രാജ്യവിരുദ്ധത സൂചിപ്പിക്കുന്ന സുപ്രധാന തെളിവുകൾ ലഭിച്ചതായാണ് വിവരം.
ഭാരത വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും സാമ്പത്തികസഹായം ലഭിച്ച മാദ്ധ്യമ സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അമേരിക്കൻ കോടിശ്വരൻ നെവിൽ റോയി സിംഘാം വഴിയാണ് ഫണ്ടിംഗ് നടത്തിയത്. അമേരിക്കൻ കോടിശ്വരൻ സിപിഎം ഐടി സെൽ അംഗത്തിന് 97. 32 ലക്ഷം രൂപ നൽകിയതായി ഇഡി കണ്ടെത്തിയിരുന്നു. സിപിഎമ്മിന്റെ സൈബർ വിഭാഗം കൈകാര്യം ചെയ്യുന്ന ബപ്പാദിത്യ സിൻഹയ്‌ക്കാണ് പണം നൽകിയത്.