ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്കെതിരെ കാനഡ നടത്തിയ പരാമർശത്തിൽ കടുത്ത വിമർശനവുമായി യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുകേഷ് ആഗി.
തെളിവ് നൽകാതെ കാനഡ ആരോപണങ്ങൾ ഉന്നയിക്കുകയാണ് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ എന്ന് മുകേഷ് ആഗി വിമർശിച്ചു. ഇന്ത്യയ്‌ക്കെതിരെ ആരോപിച്ച കുറ്റങ്ങൾക്ക് വ്യക്തമായ തെളിവുകളില്ല. ഇത് നിർഭാഗ്യകരമാണ്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പാർലമെന്റിൽ കയറി ആരോപണങ്ങൾ ഉന്നയിക്കുകയും എന്നാൽ അത് തെളിയിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നത് നിർഭാഗ്യകരമാണ്. തെളിവുകൾ മുന്നിൽ വയ്ച്ച് ആരോപണങ്ങൾ തെളിയിക്കണം.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പിന്നിലേക്ക് പോയി. കാനഡയ്‌ക്ക് വലിയ വ്യാപാരമുണ്ട്. 30 ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ പഠിക്കുന്നു. ഇന്ത്യയിൽ ഏകദേശം 55 ബില്യൺ ഡോളറാണ് കാനഡ നിക്ഷേപിച്ചിരിക്കുന്നത്. വിഷത്തിൽ കാനഡ അമേരിക്കയെ സമീപിച്ചിരിക്കുകയാണ്, കുറച്ചു നാളത്തേക്ക് ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ വിഷയം ചർച്ചായാകുമെന്ന് അദ്ദേഹം പറഞ്ഞു.