ബ്രസൽസ്: അന്താരാഷ്‌ട്ര വിപണിയിൽ ചൈനീസ് കൃത്രിമം അന്വഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. സ്റ്റീൽ ഉത്പന്നങ്ങൾക്ക് സബ്സിഡി കൂട്ടിയതിന് എതിരെ ആണ് അന്വേഷണം. ആഭ്യന്തര ഉത്പാദനങ്ങളെ തകർക്കുന്ന നയത്തെ ചെറുക്കാനായി അമേരിക്കയ്‌ക്കൊപ്പം കൈകോർത്തിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. 2018ൽ ട്രമ്പ് നയിച്ചിരുന്ന അമേരിക്കൻ് സർക്കാർ അമേരിക്കയിൽ ചൈനീസ് സ്റ്റീൽ നിർമ്മാതാക്കൾക്കെതിരെ അതികനികുതി ഏർപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ ഇത്തരം ഒരു നീക്കം ചൈനയ്‌ക്കെതിരെ സ്വീകരിക്കാൻ ബ്രസൽസിനോട് അമേരിക്ക ആവശ്യപ്പെട്ടു.
ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം മാസങ്ങൾക്കുള്ളിൽ ചൈനയ്‌ക്കെതിരെ യൂറോപ്യൻ യൂണിയൻ നടത്തുന്ന രണ്ടാം അന്വേഷണമാണിത്. കാറ്റാടി യന്ത്ര മേഖലയെക്കുറിച്ചും അന്വേഷണത്തിന് ബ്രസൽസ് തയ്യറെടുക്കുന്നു.
ലോകവിപണിയിൽ തങ്ങളുടെ ഉത്പന്നങ്ങൾ നിറയ്‌ക്കുന്നതിനായി അതിക സബ്‌സിഡി നൽകുന്ന നയങ്ങൾക്കെതിരെ ആഗോള തലത്തിൽ സംയുക്തമായി തീരുമാനമെടുക്കാൻ അമേരിക്കയും ചൈനയും തീരുമാനിച്ചു. ജപ്പാനും അമേരിക്കയ്‌ക്കും യൂറോപ്യൻ യൂണിയനും ഒപ്പം അതിക താരിഫ് ഏർപ്പെടുത്താൻ തീരുമാനിച്ചു. ചൈനീസ് സ്റ്റീൽ ഇറക്കുമതികൾക്ക് ഇതിനകം തന്നെ ബ്രസൽസ് ആന്റി ഡമ്പിംഗ് തീരുവ ചുമത്തിട്ടുണ്ട്. യുസ് നടപടിക്ക് ശേഷം നിരവധി സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് ക്വാട്ട(പരിധി) ഏർപ്പെടുത്തുകയും ചെയ്തു. 25% സ്റ്റീലിനും 10% അലുമിനിയത്തിനും താരിഫ് ചുമത്താൻ തീരുമാനിച്ചു. അന്വേഷണത്തിൽ ചൈനീസ് പങ്ക് തെളിഞ്ഞാൽ ഇനിയും നികുതി വർദ്ധനവ് ഉണ്ടാകും.