കൊളാറാഡോ കുന്നിൻ ചെരുവിൽ ബിഗ്ഭൂട്ടിനെ കണ്ട് ട്രെയിൻ യാത്രികർ. കൊളാറാഡോയുടെ തെക്ക് പടിഞ്ഞാറൻ കോണിൽ നിന്ന് സിൽവർട്ടണിലേക്ക് പോവുകയായിരുന്ന യാത്രികരാണ് ബിഗ്ഫൂട്ടിനോട് സാമ്യമുള്ള ജീവിയെ കണ്ടത് .വടക്കു പടിഞ്ഞാറൻ അമേരിക്കയിലെ പ്രത്യേകിച്ച് പസഫിക് നദിയിലെ വടക്ക് പടിഞ്ഞാറൻ തീരത്ത് കാണപ്പെടുന്നു എന്ന് കരുതുന്ന പൗരാണിക ജീവിയാണ് ബിഗ്ഫൂട്ട്. വളരെ വലുതും രോമാവൃതമായതുമായ ശരീരമാണ് ബിഗ്ഫൂട്ടിന് ഉള്ളതെന്നാണ് പറയപ്പെടുന്നത്. മനുഷ്യ ശരീരത്തിനോട് സമാനമായ ആകൃതിയാണ് ഇതിന് ഉള്ളത്.
പലരും കണ്ടു എന്ന് അവകാശം ഉന്നയിക്കുമ്പോഴും ഇങ്ങനെ ഒരു ജീവി ഭൂമുഖത്ത് ഉണ്ടോ എന്ന കാര്യത്തിൽ പലരും സംശയിക്കുന്നുണ്ട്. ഷാനോൺ പാർക്കർ എന്ന യാത്രികയും അവരുടെ ഭർത്താവും ആണ് ജീവിയെ കണ്ടത് .അവരുടെ അടുത്തിരുന്ന ആൾ ദൃശ്യം ക്യാമറയിൽ പകർത്തി. എന്നാലും മറ്റാരും ജീവിയെ കണ്ടില്ല.
ബിഗ് ഫൂട്ട് എന്ന ഭയാനക ജീവിയെ ആദ്യമായി കണ്ടു എന്ന് അവകാശപ്പെടുന്നത് അമേരിക്കൻ വംശജയായ ക്ലൗഡിയ ആക്ലലി എന്ന വനിതയാണ് .കഴിഞ്ഞ ജൂലൈയിൽ് ഹൃദയാഘാത്തെ തുടർന്ന് 51-ാം വയസിൽ ് അവർ അന്തരിച്ചു. ബിഗ് ഫൂട്ടിന് വേണ്ടി നിരന്തരം വാദിച്ച അവർ ബിഗ് ഫൂട്ട് കമ്മ്യൂണിറ്റിക്ക് രൂപം നൽകിയിരുന്നു. ബിഗ്ഫൂട്ട് റിസർച്ച് ഫൗണ്ടേഷന്റ അഭിപ്രായപ്രകാരം വാഷിംഗ്ടണിലെ 675 ഒാളം കേന്ദ്രങ്ങളിൽ ബിഗ് ഫൂട്ടുകൾ അധിവസിക്കുന്നുണ്ട്.














