പാരീസ്: ഫ്രാൻസിൽ വീണ്ടും ഇസ്ലാമിക ഭീകരവാദത്തിന്റെ അലയൊലികൾ. ഒരു ഇടവേളയ്ക്ക് ശേഷം ഫ്രാൻസിൽ ഭീകരവാദം തലപൊക്കി തുടങ്ങി. വടക്കൻ ഫ്രാൻസിലെ അരാസ് നഗരത്തിലെ സ്കൂളിൽ ഒരു അദ്ധ്യാപകനെ കുത്തി കൊലപ്പെടുത്തുകയും മറ്റ് രണ്ടുപേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത്.
മുഹമ്മദ് എന്ന വ്യക്തിയാണ് സംഭവത്തെ തുടർന്ന് അറസ്റ്റിലായത്. ആക്രമണം നടന്ന ലൈസി ഗാംബെറ്റ ഹൈസ്കൂളിലെ മുൻ വിദ്യാർത്ഥിയാണ് പ്രതി. അക്രമിയുടെ സഹോദരനെയും സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരവിരുദ്ധ സ്ക്വാഡിനാണ് അന്വേഷണ ചുമതല. കൃത്യം നടക്കുന്ന സമയത്ത് പ്രതി തക്ബീർ വിളിക്കുന്നത് നിരവധിപ്പേർ കേട്ടിരുന്നു. നിരീക്ഷണത്തിലുള്ള വ്യക്തിയാണ് ഇയളെന്നും പോലീസ് അറിയിച്ചു. ഇതേത്തുടർന്ന് ഫ്രാൻസിലെ സ്കൂളുകളിൽ സുരക്ഷ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അടാൽ പറഞ്ഞു.
ഇസ്രായേൽ – ഹമാസ് യുദ്ധവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് ഔദ്യോഗികമായി സർക്കാർ അറിയിക്കുന്നത്. ഇത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിനും പ്രതികരിച്ചു. ‘ക്രൂരമായ ഇസ്ലാമിക ഭീകരത’ എന്നാണ് മാക്രോൺ വിഷയത്തിൽ അപലപിച്ച് പറഞ്ഞത്. ഫ്രാൻസ് ഇപ്പോൾ അതീവ ജാഗ്രതയിലാണെന്നും ഹമാസ് ഭീകരവാദികളുടെ ഇസ്രായേൽ ആക്രമണത്തിന് ശേഷമുള്ള സംഭവങ്ങളുമായി അരാസ് ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് ഡാർമനിൻ പറഞ്ഞത്.
ഐക്യത്തോടെ തുടരണമെന്നും ഇസ്രായേൽ-ഹമാസ് സംഘർഷത്തെ ഫ്രാൻസിലേക്ക് എത്തിക്കരുതെന്നും മാക്രോൺ ആവശ്യപ്പെട്ടിരുന്നു. മരിച്ച അദ്ധ്യാപകൻ ഡൊമിനിക് ബെർണാഡിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്. ആക്രമണം നടന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചിരുന്നു. ഭീകരതയ്ക്ക് വഴങ്ങരുതെന്നും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒന്നിനും ഇടം നൽക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.