പാലക്കാട്: പോക്സോ കേസിൽ പാരലൽ കോളേജ് ഉടമ പിടിയിൽ. ആനക്കര പോട്ടൂർ സ്വദേശി അലി (64)ആണ് പിടിയിലായത്. കുമരനല്ലൂരിലെ പാരലൽ കോളേജ് ഉടമയാണ് ഇയാൾ. രണ്ടു വിദ്യാർത്ഥിനികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃത്താല പോലീസ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടികളെ പ്രതി നിരന്തരം ഉപദ്രവിക്കുകയായിരുന്നു. ഉപദ്രവത്തിന് ഇരയായ പെൺകുട്ടികൾ വാർഡ് കൗൺസിലറെയും സ്കൂൾ പ്രിൻസിപ്പലിനെയും വിവരം അറിയിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ വഴി പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.