വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിൽ ഗുരുതര വീഴ്‌ച്ച. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വൃഷണം നീക്കം ചെയ്തതായാണ് പരാതി. തോണിച്ചാൽ സ്വദേശി ഗിരീഷാണ് പരാതി നൽകിയത്. ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും യുവാവ് പരാതി നൽകി.
സെപ്റ്റംബർ 13നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മാനന്തവാടി മെഡിക്കൽ കോളേജിലെ കൺസൽട്ടന്റ് ജനറൽ സർജൻ ഡോ. ജുബേഷാണ് ഗിരീഷിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ വീഴ്ച പറ്റിയ വിവരം മൂന്ന് ദിവസത്തോളം ജുബേഷ് മറച്ചുവെക്കുകയായിരകുന്നു. വാർഡിലേയ്‌ക്ക് മാറ്റി ഉടൻ തന്നെ ഡിസ്ചാർജ് ചെയ്തതായും ഗിരീഷ് പറയുന്നു.
തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വൃഷണം നീക്കം ചെയ്ത വിവരം അറിഞ്ഞത്. കൂടാതെ ആശുപത്രിയിലെ മറ്റു ഡോക്ടർമാരും ജീവനക്കാരും ചികിത്സാരേഖകൾ തിരുത്തിയതായും ഗിരീഷ് പരാതിയിൽ പറയുന്നു.