പാരീസ് : ഇസ്ലാമിക ഭീകരവാദത്തെ അടിച്ചമർത്താനുള്ള ശക്തമായ നീക്കവുമായി ഫ്രാൻസ് . രാജ്യത്തുടനീളം 7,000 ത്തോളം പ്രത്യേക സൈനികരെ വിന്യസിച്ചു. അടുത്തിടെ കൗമാരക്കാരന്റെ ആക്രമണത്തിൽ അദ്ധ്യാപകൻ കൊല്ലപ്പെട്ടത് ഭീകരാക്രമണമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കുന്നത് .
ഫ്രാൻസിന് ചുറ്റുമുള്ള സുരക്ഷയും ജാഗ്രതയും വർദ്ധിപ്പിക്കുന്നതിന് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ, 7,000 സൈനികരെ വരെ വിന്യസിക്കാൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. “ആക്രമണ അടിയന്തരാവസ്ഥ” മറ്റ് നടപടികൾക്കൊപ്പം പൊതു സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനായി സൈന്യത്തെ താൽക്കാലികമായി അണിനിരത്താൻ സർക്കാരിനെ അനുവദിക്കുന്നുവെന്നും അറിയിപ്പിൽ പറയുന്നു.
ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം 12 പേരെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം അധികൃതർ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവരിൽ ചിലർ ആയുധധാരികളായി പ്രവർത്തിക്കാൻ തയ്യാറെടുക്കുന്നവരാണെന്നും ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. ഈ ആഴ്ച രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ജൂത സൈറ്റുകളിൽ ഫ്രാൻസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഭീകരതയ്ക്ക് വഴങ്ങാതിരിക്കാനാണ് തീരുമാനമെന്നും , ഭിന്നിപ്പിക്കാൻ നാം യാതൊന്നിനെയും അനുവദിക്കരുതെന്നും മാക്രോൺ നൽകിയ സന്ദേശത്തിൽ പറഞ്ഞു. .കാർനോട്ട് സ്കൂളിലെ ഫ്രഞ്ച് ഭാഷാ അധ്യാപകനായ ഡൊമിനിക് ബെർണാഡ് ആയിരുന്നു മരിച്ച അധ്യാപകൻ. മറ്റൊരു അധ്യാപികയും സുരക്ഷാ ജീവനക്കാരനും ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു