ഫിന്നിഷ് ടെലികോം ഉപകരണങ്ങളുടെ നിർമാതാക്കളായ നോക്കിയ 14,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. വിൽപ്പനയിൽ ഇടിവുണ്ടായ സാഹചര്യത്തിൽ ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനി ജീവനക്കാരെ പിരിച്ചു വിടുന്നത്. കമ്പനിയുടെ 5ജി ഉപകരണ വിൽപ്പനയിലുണ്ടായി ഇടിവാണ് ഇതിനുള്ള പ്രധാന കാരണം.
ചിലവ് ചുരുക്കൽ നടപടികളിലൂടെ 2026 ആകുമ്പോഴേക്കും 80 കോടി യുറോ മുതൽ 120 കോടി യുറോ വരെ ലാഭം കണ്ടെത്താനാകുമെന്നാണ് നോക്കിയ പ്രതീക്ഷിക്കുന്നത്. 2024-ൽ 40 കോടി യൂറോ ശേഖരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനാൽ തന്നെ പിരിച്ചുവിടൽ നടപടികൾ കൂടുതൽ വേഗത്തിലാക്കും.
നിലവിൽ 86,000 ജീവനക്കാരാണ് നോക്കിയയ്‌ക്ക് ഉള്ളത്. പിരിച്ചുവിടൽ പൂർത്തിയാകുന്നതോടെ 72,000 മുതൽ 77,000 വരെയായി ജീവനക്കാരുടെ എണ്ണം കുറയും.