പടയണിക്ക് പേര് കേട്ട കടമ്മനിട്ടയിൽ നവരാത്രി ആഘോഷങ്ങൾ അവാസന ഘട്ടത്തിലേക്ക്. പടയണിക്കോലങ്ങൾ സജ്ജമാക്കുന്നത് പച്ചപ്പാളയിലാണ്. സ്വയംഭൂ വിഗ്രഹത്തിൽ സരസ്വതി ഭാവം വരച്ചു ചേർക്കുന്നതോടെയാണ് ഉത്സവത്തിന് സമാപനം. പടയണി കലാകാരന്മാരാണ് ദശഭാവം ഒരുക്കുന്നത്.
തുള്ളിയുറയുന്ന പാളക്കോലങ്ങൾ കണ്ട് കാവിലമ്മയുടെ മനം തെളിയുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. സ്വയംഭൂ വിഗ്രഹത്തിൽ ദേവിയുടെ പത്ത് ഭാവവും പച്ചപ്പാള ചെത്തി വെട്ടി പ്രകൃദത്ത വർണങ്ങൾ ഉപയോഗിച്ച് വരച്ച് ചേർക്കുകയാണ് പതിവ്.
പത്ത് ദിവസവും ഇവിടെ ദേവീഭാഗവത പാരയണമുണ്ട്. ബാല, ത്രിപുര സുന്ദരി, ഗജ ലക്ഷ്മി, മഹാലക്ഷ്മി എന്നിങ്ങനെ ഭദ്രകാളിയും സരസ്വതിയും വരെയുള്ള പത്ത് ഭാവങ്ങളാണ് പത്ത് ദിവസങ്ങളിലായി ചാർത്തുന്നത്. ഒരു വ്യാഴവട്ടത്തിൽ അധികമായി പച്ചപ്പാളയിലെ ദശഭാവച്ചാർത്തും ഇവിടുത്തുകാരുടെ ആഘോഷമാണ്.















