എറണാകുളം: കളമശ്ശേരി യഹോവ ാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ദുരൂഹതയേറുന്നു. സ്‌ഫോടന സമയത്ത് കൺവെൻഷൻ സെന്ററിൻ നിന്ന് പുറത്തേക്ക് പോയ നീല കാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നീല മാരുതി സുസുകി ബലേനോ കാറാണ് പുറത്തേക്ക് പേയതെന്ന് കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഒരു സ്ത്രീയുടെ പേരിലാണെന്നും കാറിന്റെ നമ്പർ വ്യാജമാണെന്നുമാണ് പോലീസ് പറയുന്നത്. നമ്പർ പ്ലേറ്റ് പരിശോധിച്ചെത്തിയപ്പോൾ ഈ നമ്പർ പ്ലേറ്റിലുള്ളത് വെള്ള കാറാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് നീല കാർ അതിവേഗത്തിൽ എത്തുന്നതും തിരികെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എൻഐഎ കൊച്ചി ഓഫീസിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. ഇന്ന് വൈകിട്ടോടെ ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം കേരളത്തിലെത്തും.