2050-ഓടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 12 മടങ്ങ് വർദ്ധിപ്പിക്കുമെന്ന് ഒരു പുതിയ പഠനം. യുഎസ് ബയോടെക് കമ്പനിയായ ജിങ്കോ ബയോവർക്ക്സാണ് പഠന റിപ്പോർട്ട് പുറത്ത് വിട്ടത്.
വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും കാരണം ജന്തുജന്യ രോഗങ്ങളായ പകർച്ചവ്യാധികൾ ഭാവിയിൽ പതിവായി സംഭവിക്കാം.
1963 നും 2019 നും ഇടയിൽ എല്ലാ വർഷവും പകർച്ചവ്യാധികളുടെ എണ്ണത്തിൽ ഏകദേശം 5 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്നും മരണനിരക്ക് 9 ശതമാനം വർദ്ധിച്ചതായും ഗവേഷകർ കണ്ടെത്തി. ഈ വാർഷിക വർദ്ധനവ് തുടരുകയാണെങ്കിൽ, 2020-നെ അപേക്ഷിച്ച് 2050-ൽ ജന്തുക്കളിൽ നിന്നുള്ള രോഗാണുക്കൾ മൂലമുള്ള മരണം 12 മടങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നു,” പഠനം പ്രസ്താവിച്ചു.
കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടെങ്കിലും കോവിഡിനെ പഠനത്തിന് പരിഗണിച്ചിരുന്നില്ല. എബോള വൈറസ്, മാർബർഗ് വൈറസ്, സാർസ് കൊറോണ വൈറസ് 1, നിപ്പ വൈറസ്, മച്ചുപോ വൈറസ് എന്നീ രോഗങ്ങളെല്ലാം ഫിലോ വൈറസ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. ഈ വൈറസ് ബാധ മൂലം ഇത് 17,272 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 15,771 മരണങ്ങളിലേക്കും ആഫ്രിക്കയിലാണ്. ഗവേഷകർ 1963 നും 2019 നും ഇടയിൽ 24 രാജ്യങ്ങളിൽ പൊട്ടിപുറപ്പെട്ട രോഗങ്ങളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. 1963 മുതൽ കുറഞ്ഞത് 50 പേരെങ്കിലും മരണമടഞ്ഞ എല്ലാം പകർച്ച വ്യാധികളും ഈ പഠനത്തിൽ ഉൾപ്പെടുന്നു