ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇൻഡി സഖ്യത്തിന് യാതൊരു വ്യക്തതയും യോജിപ്പും ഇല്ലെന്ന വിമർശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സിമന്റ് ഇല്ലാതെ ഇഷ്ടികകൾ മാത്രമായിട്ട് ഇരിക്കുന്ന ഒരു കൂട്ടിക്കെട്ടൽ മാത്രമാണ് ഇൻഡി സഖ്യമെന്ന് അദ്ദേഹം പരിഹസിച്ചു. ബിഹാറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇൻഡി സഖ്യത്തിലുള്ള കക്ഷികൾ എന്നാൽ ഒരു കെട്ടിനുള്ളിലെ പല പല ഇഷ്ടിക കഷണങ്ങൾ പോലെയാണ്. അവ ഒരുമിച്ച് നിൽക്കണമെങ്കിൽ സിമന്റ് ആവശ്യമാണ്. അത്തരത്തിൽ ഇവരെ തമ്മിൽ കൂട്ടി യോജിപ്പിക്കുന്ന വസ്തു, അതായത് സിമന്റ് ഇവിടെയില്ലെന്ന്” പ്രശാന്ത് കിഷോർ പറയുന്നു. കോൺഗ്രസും സഖ്യത്തിനുള്ളിലെ മറ്റ് പാർട്ടികളും തമ്മിൽ വർദ്ധിച്ച് വരുന്ന അഭിപ്രായ വ്യത്യാസങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
” ഇൻഡി സഖ്യം ഇതുവരെ ഒരു പൊതു പരിപാടി സംഘടിപ്പിക്കുകയോ, തങ്ങളുടെ ആശയം പ്രചരിപ്പിക്കാനുള്ള മാർഗം സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് കോൺഗ്രസിന് യാതൊരു കാര്യഗൗരവവും ഇല്ലെന്ന് നിതീഷ് കുമാർ പറഞ്ഞത്. അഖിലേഷ് യാദവ് എന്താണ് പറഞ്ഞത് എന്താണെന്ന് എല്ലാവരും കേട്ടു കഴിഞ്ഞു. മധ്യപ്രദേശിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അഖിലേഷ് യാദവ് കോൺഗ്രസിനെ തള്ളിപ്പറയുന്ന സാഹചര്യമുണ്ടായി. ഇതുപോലെ തിരഞ്ഞെടുപ്പ് അടുത്ത് വരുന്തോറും സഖ്യത്തിന്റെ അടുപ്പവും കുറഞ്ഞ് വരികയാണ്.ണെന്നും” പ്രശാന്ത് കിഷോർ പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനിടെ നാല് തവണയാണ് അവർ യോഗം ചേർന്നത്. യുപിഎ എന്നതിൽ നിന്ന് അവർ ഇൻഡി സഖ്യമായി മാറി. പക്ഷേ തുടർന്നുള്ള അവരുടെ ഒരു പരിപാടികളും പ്രഖ്യാപിക്കുകയോ, താഴേത്തട്ടിൽ നിന്ന് പ്രവർത്തനം നടത്തുകയോ ചെയ്തിട്ടില്ല. സ്വന്തം നേതാവ് ആരെന്ന് കൂടി അവർക്ക് ചൂണ്ടിക്കാണിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ ഒരു ചലനമുണ്ടാക്കാൻ ഇൻഡി സഖ്യത്തിന് സാധിച്ചിട്ടില്ലെന്നും” പ്രശാന്ത് കിഷോർ പറഞ്ഞു.