ശ്രീനഗർ : കേന്ദ്രഭരണപ്രദേശത്ത് ഭീകരവാദം പ്രോത്സാഹിപ്പിച്ചതിന് 55 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ജമ്മു കശ്മീർ ഭരണകൂടം . 2019-ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും 2021-ൽ ഭീകരരെ പിന്തുണയ്‌ക്കുന്ന ജീവനക്കാരെ തിരിച്ചറിയാൻ ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും ചെയ്തിരുന്നു . ഇത് വഴിയാണ് 55 ജീവനക്കാരെ കണ്ടെത്തിയത് . ഇവർക്കായി സർക്കാർ പണം നൽകാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിലും ഈ പ്രവർത്തനം തുടരുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു .രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഭീഷണി ഉയർത്തുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ കേസുകൾ തിരിച്ചറിയാനും പരിശോധിക്കാനും ടാസ്‌ക് ഫോഴ്‌സ് വഴി സാധിച്ചു .
J&K ബാങ്കിന്റെ ചീഫ് മാനേജർ, കശ്മീർ സർവകലാശാലയിലെ പബ്ലിക് റിലേഷൻസ് ഓഫീസർ ഉൾപ്പെടെ മൂന്ന് സർക്കാർ ജീവനക്കാർ , ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്റെ മക്കൾ, ജമ്മു കശ്മീർ ജയിൽ വകുപ്പിലെ ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരും പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു.