ഗാസ : ഹമാസിന്റെ കൊടും ക്രൂരതകൾ വിശദീകരിച്ചെത്തി ഇസ്രായേൽ വനിതകൾ . ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ് തങ്ങളുടെ ദുരനുഭവം വിവരിച്ച് മുന്നോട്ട് വന്നിരിക്കുന്നത് .
ഹമാസ് ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെട്ട ഇസ്രയേലി വനിതകളിൽ ഒരാൾ പോലീസിന്റെ 433 ലഹാവ് ക്രൈം യൂണിറ്റിന് മുന്നിൽ റയിം പ്രദേശത്ത് താൻ കണ്ട കൊലപാതകത്തെക്കുറിച്ച് വിവരിച്ചതാണ് ഹമാസിന്റെ ഭീകരതയ്‌ക്ക് ആക്കം കൂട്ടുന്നത് . മറ്റൊരു സ്ത്രീയെ ഹമാസ് ഭീകരർ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടതായി യുവതി പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ശേഷം ഭീകരർ സ്ത്രീയെ തലയ്‌ക്ക് വെടിവെച്ച് കൊലപ്പെടുത്തിയതായും യുവതി പറയുന്നു.
“ഞാൻ ഒളിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമാസ് ഭീകരർ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഞാൻ കണ്ടു. ആ സ്ത്രീയിൽ അല്പം ജീവൻ അവശേഷിച്ചിരുന്നു , അവരുടെ ശരീരത്തിന്റെ പിൻഭാഗത്ത് നിന്ന് രക്തം വരുന്നുണ്ടായിരുന്നു. . അവർ അവളുടെ മുടി പിന്നിൽ നിന്ന് വലിച്ചു. അവർ ആ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലായി. ഒരാൾ പോയശേഷം മറ്റൊരാൾ അവൾക്ക് സമീപത്തേയ്‌ക്ക് വരുന്നത് ഞാൻ കണ്ടു. പിന്നീട് ഭീകരരിൽ ഒരാൾ യുവതിയുടെ തലയ്‌ക്ക് വെടിയുതിർക്കുകയായിരുന്നു. ആ സ്ത്രീയുടെ മാറിടങ്ങൾ മുറിച്ചു മാറ്റി . “ അവർ പറഞ്ഞു.
ഹമാസ് ഭീകരർ ക്രൂരമായി മർദിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്ത ചെയ്ത ഡസൻ കണക്കിന് സ്ത്രീകളിൽ ഒരാളിന്റെ ജീവിതം അവസാനിച്ചത് ഇങ്ങനെയാണ് . അത്തരം നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ ഇസ്രായേലി പോലീസ് കണ്ടെത്തിയിട്ടുണ്ട്, അവരുടെ ശരീരത്തിൽ ക്രൂരതയുടെ അടയാളങ്ങൾ വ്യക്തമായി കാണാം. അവരുടെ ശരീരം വികൃതമാക്കിയ നിലയിലായിരുന്നു.