കാബൂൾ: അഫ്ഗാനിൽ പെൺകുട്ടികളുടെ സ്കൂളുകൾ വീണ്ടും തുറക്കണമെന്നാവശ്യം ശക്തമാകുന്നു. രണ്ട് വർഷം മുൻപാണ് ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് വിലക്കി കൊണ്ട് താലിബാൻ സ്കൂളുകൾ അടച്ചു പൂട്ടിയത്. അഫ്ഗാൻ പെൺകുട്ടികൾ സ്‌കൂൾ തുറക്കണമെന്ന ആവശ്യം ആവർത്തിക്കുന്നതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ലോക ശാസ്ത്ര ദിനം കടന്നു പോകുമ്പോഴും ഇപ്പോഴും അടിച്ചിട്ട വീടിനുള്ള കഴിയുകയാണ് അഫ്ഗാനിലെ മുതിർന്ന പെൺകുട്ടികൾ. വിദ്യാഭ്യാസം തങ്ങളുടെ മൗലികാവകാശങ്ങളിലൊന്നാണെന്നും താലിബാൻ പെൺകുട്ടികൾക്കായി സ്കൂളുകളുടെ കവാടം എത്രയും വേഗം തുറക്കണമെന്നും അസ്മ എന്ന വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. എണ്ണൂറ് ദിവസങ്ങൾ ഒരു ചെറിയ സംഖ്യയല്ല, പഠിക്കാൻ സാധിക്കാത്ത ഒരു ദിവസം ഒരു വർഷം പോലെയാണ്, നിങ്ങൾ അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതാക്കിയിട്ട് 800 ദിവസങ്ങൾ കഴിഞ്ഞു. ഡോക്ടറാകാൻ ആഗ്രഹിക്കുന്ന 18 കാരിയായ മറ്റൊരു വിദ്യാർത്ഥിനി ഷബ്‌നം പറഞ്ഞു. ആഗോളതലത്തിൽ എല്ലാ വർഷവും നവംബർ 10 നാണ് ലോക ശാസ്ത്ര ദിനം ആഘോഷിക്കുന്നത്.
ഇന്ന് ലോക ശാസ്ത്ര ദിനമാണ്, അഫ്ഗാൻ സമൂഹത്തിലെ ഏറ്റവും വലിയ ഭാഗം, സ്ത്രീകളാണ് അവരുടെ ഏറ്റവും അടിസ്ഥാന അവകാശമാണ് താലിബാൻ ഭരണകൂടം നിഷേധിക്കുന്നത്. താലിബാനോട് തന്റെ അഭ്യർത്ഥന എല്ലാ അഫ്ഗാൻ പെൺകുട്ടികൾക്കും സ്‌കൂളിന്റെ കവാടങ്ങൾ എത്രയും വേഗം തുറക്കാൻ തയ്യാറാകണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകനായ മുജാഹിദ് ആവശ്യപ്പെട്ടു.
ആറാം ക്ലാസിന് മുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്‌കൂൾ വീണ്ടും തുറക്കുന്ന ലക്ഷണമില്ല സ്ത്രീകളുടെ അവകാശ പ്രവർത്തകയായ ഫിറോസ അമിനി പറഞ്ഞു, “പെൺകുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിടുമ്പോൾ മ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇത് കൂടുതൽ ദോഷം ചെയ്യും,” ടോളോ റിപ്പോർട്ട് ചെയ്തു. .
2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആഭ്യന്തര യുദ്ധം തകർത്ത രാജ്യത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം , ജോലി, പൊതു ഇടങ്ങൾ എന്നിവയിൽ പ്രവേശനമില്ല.