കണ്ണൂർ: സൗന്ദര്യവത്കരണത്തിന്റെ മറവിൽ ജില്ലയിലെ സർക്കാർ സ്കൂളിന്റെ മതിൽ നിറയെ വരച്ചത് സിപിഎമ്മിന്റെ ചിത്രങ്ങൾ. ചാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിലാണ് പാർട്ടി ചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും വരച്ചത്.
സ്കൂൾ പ്രവേശന കവാടത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെയും മറവിലാണ് സിപിഎം ചിഹ്നങ്ങളും നേതാക്കന്മാരുടെയും ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നത്. കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപവും അരിവാൾ ചുറ്റിക നക്ഷത്രവുംതുടങ്ങി പിണറായി പാറപ്പുറം സമ്മേളനത്തിന്റെ ചിത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്കൂളിന്റെ ആംഫി തിയേറ്റർ ഉദ്ഘാടനം ചെയ്യുന്നതനായി 14-ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളിലെത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് മുഖം മിനുക്കൽ.
ഇടത് രാഷ്‌ട്രീയം ഒളിച്ചു കടത്താൻ വേണ്ടി പൊതുമുതൽ ആയുധമാക്കുന്ന സംഭവങ്ങൾ കണ്ണൂർ ജില്ലയിൽ പതിവാണ്. ഇത് തന്നെയാണ് ചാല ഹയർ സെക്കണ്ടറി സ്കൂളിലും സംഭവിച്ചിരിക്കുന്നത്. സിപിഎമ്മിന്റെയും പിടിഎ ഭാരവാഹികളുടെയും ഒത്താശയില്ലാടെ ഒരിക്കലും പാർട്ടി ചിത്രങ്ങൾ സ്കൂൾ മതിലിൽ വരയ്‌ക്കില്ലെന്ന് പ്രദേശവാസികൾ ഉറപ്പിച്ച് പറയുന്നു. എന്നാൽ ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സർക്കാർ ഏർപ്പെടുത്തിയ ഏജൻസിയാണ് ചിത്രങ്ങൾ വരച്ചത് എന്നുമാണ് സ്കൂൾ അധികൃതരുടെ വാദം. പ്രതിഷേധം ശക്തമായതോടെ ചല ചിത്രങ്ങളും അധികൃതർക്ക് മായിച്ചു കളഞ്ഞിട്ടുണ്ട്.