പട്ന : മണൽ മാഫിയയുടെ ആക്രണണത്തിൽ കൊല്ലപ്പെട്ട് പോലീസ് ഇൻസ്പെക്ടർ. ബിഹാറിലെ ജാമുയി ജില്ലയിൽ നിന്നുള്ള ഗാർഹി പോലീസ് സ്റ്റേഷൻ ഓഫീസർ പ്രഭാത് രജ്ഞനാണ് കൊല്ലപ്പെട്ടത്. പോലീസ് ഓഫീസർമാർക്ക് നേരെ ആക്രമികൾ ട്രക് ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിളും ഹോംഗാർഡും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇത്തരം വിഷയങ്ങൾ ബിഹാറിലെ സാധരണമെന്നതായിരുന്നു കൊലപാതകത്തെക്കുറിച്ചറിഞ്ഞ സംസ്ഥാനത്തെ വിദ്യാഭ്യസമന്ത്രി ചന്ദ്രശേഖറിന്റെ പ്രതികരണം. മനുഷ്യത്വരഹിതമായ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് . ഇത്തരം മനുഷ്യർ അധികാരത്തിലിരിക്കുന്ന ഇടങ്ങളിൽ എങ്ങനെ തൊഴിലെടുക്കുമെന്നാണ് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പല സർക്കാർ ഉദ്യോഗസ്ഥരുടെയും പ്രതികരണം.
മരിച്ച പ്രഭാത് രഞ്ജന് നാല് വയസായ ആൺകുട്ടിയും പെൺകുഞ്ഞും ഉണ്ട്. ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിനുശേഷം ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ ഒരു പ്രതിയെ പേലീസ് അറസ്റ്റ് ചെയ്തിരുന്നു.