ടെൽ അവീവ്: ഗാസയിലെ അൽഷിഫ ആശുപത്രിയിൽ നിന്നും ഹമാസിന്റെ വൻ ആയുധശേഖരം പിടിച്ചെടുത്ത് ഇസ്രായേൽ സൈന്യം. അൽഷിഫയിൽ പ്രതിരോധ സേന നടത്തിയ തിരച്ചിലിലാണ് ഹമാസിന്റെ ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെടുത്തത്. ഓട്ടോമാറ്റിക് വെടികോപ്പുകൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ എന്നിവയുൾപ്പെടെ നിരവധി യുദ്ധ സാമഗ്രികൾ ആശുപത്രിയിൽ നിന്ന് പിടിച്ചെടുത്തതായി സേന അറിയിച്ചു.
Watch as LTC (res.) Jonathan Conricus exposes the countless Hamas weapons IDF troops have uncovered in the Shifa Hospital's MRI building: pic.twitter.com/5qssP8z1XQ
— Israel Defense Forces (@IDF) November 15, 2023
ആശുപത്രിയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിരുന്നു. ആശുപത്രിയ്‌ക്കുള്ളിൽ പ്രവേശിച്ച് ഇസ്രായേൽ പ്രതിരോധ സേന മുഴുവൻ രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്തു. അൽഷിഫ ആശുപത്രിയിൽ തുരങ്കങ്ങളെ കുറിച്ച് സേന ഒന്നും വ്യക്തമാക്കിയിട്ടില്ല. ആശുപത്രി കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
നവംബർ 14-ന് ഇസ്രായേൽ സൈന്യം ഹമാസിനെ ഗാസയിൽ നിന്ന് തുരത്തിയിരുന്നു. 16 വർഷമായി ഗാസ ഭരിച്ചിരുന്ന ഹമാസിന് അത് നഷ്ടമായെന്ന് ഇസ്രായേൽ സേന പ്രതികരിച്ചു. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഭീകരവാദികൾ പലായനം ചെയ്തുവെന്നും സേന അറിയിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് തെളിവുകളൊന്നും സേന നൽകിയിട്ടില്ല.