ലോകകപ്പിൽ ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ വീണ്ടും ഇന്ത്യക്കെതിരെ ആരോപണവുമായി മുൻ പാക് താരം രംഗത്ത്. ടോസ് ചെയ്തതെന്നുമാണ് ജാവേദിന്റെ ആരോപണം. ഏതു സൈഡ് വച്ചാണ് രോഹിത് കോയിൻ ടോസ് ചെയ്തതെന്നും കൈയ്ൻ വില്യംസണിന് ടോസ് കാണാനായില്ലെന്നും ജാവേദ് പറയുന്നു.
ബിസിസിഐയാണ് ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും ഐസിസി ഇതിനെതിരെ സംസാരിക്കുന്നില്ല. ഈ ലോകകപ്പിലും ഇന്ത്യ വിജയിക്കാനുള്ള സഹായങ്ങൾ അവർക്ക് ലഭിക്കുന്നുണ്ട്. 2011ലെ ലോകകപ്പിൽ ഇന്ത്യ കീരിടം ചൂടിയത് ഈ രീതിയിൽ ടോസിൽ കൃത്രിമം കാണിച്ചാണ്. ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ പാകിസ്താനിലെ ടിവി ചാനലിലാണ് ജവേദ് ഈ രീതിയിലുളള പരാമർശങ്ങൾ നടത്തിയത്. നേരത്തെ മറ്റൊരു മുൻതാരവും സമാന ആരോപണം ഉന്നയിച്ചിരുന്നു. സിക്കന്ദർ ഭക്താണ് ആരോപണം ഉന്നയിച്ചത്.