അയ്യപ്പഭക്തരുടെ നടുവൊടിച്ച് വിലക്കയറ്റം. ശബരിമല തീർത്ഥയാത്രയ്‌ക്ക് ചെലവേറുമെന്നതാണ് അവസ്ഥ. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ വില വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ പൂജ സാധനങ്ങൾക്ക് തീവിലയാണ് ഈടാക്കുന്നത്. ഇരുമുടി നിറയ്‌ക്കുന്നതിനായി ഉപോയഗിക്കുന്ന സാധനങ്ങൾക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് 10 മുതൽ 40 ശതമാനം വരെയാണ് വർദ്ധിച്ചിരിക്കുന്നത്. മുദ്ര നിറയ്‌ക്കുന്ന നെയ്യ്‌ക്കാണ് വൻ വില. ലിറ്ററിന് 720 രൂപയാണ് വില.
പൂജാസാധനങ്ങൾക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വരെ വില വർദ്ധിച്ചതായി വ്യാപാരികൾ പറയുന്നു. 10 രൂപയിൽ തുടങ്ങിയിരുന്ന അയ്യപ്പ മാലകൾക്ക് ഇപ്പോൾ 50 രൂപയാണ് വില. അഞ്ച് രൂപയ്‌ക്ക് ലഭ്യമായിരുന്ന ലോക്കറ്റിന് 10 രൂപയും. മുണ്ടിന് 100 രൂപയ്‌ക്ക് മുകളിലാണ് വില. കാണിപ്പൊന്നിന് 10-ൽ നിന്നും 25 രൂപയിൽ എത്തിയിരിക്കുകയാണ്. ഉണക്കലരി, അവിൽ, മലർ എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്.