ദിസ്പൂർ : സർക്കാരിൽ നിന്ന് ശമ്പളവും സഹായവും വാങ്ങുന്ന എല്ലാ മദ്രസകളും അടച്ച് പൂട്ടണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . വിദ്യാഭ്യാസത്തിനുള്ള അവകാശം വിദ്യാർത്ഥികൾക്ക് ലഭിക്കണം. മദ്രസകൾ ‘മുല്ല’കളെ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളാകരുതെന്നും അദ്ദേഹം പറഞ്ഞു.
താൻ ഹിന്ദു രാഷ്‌ട്രീയം തുറന്ന് പറയുകയാണ്. ഇതിൽ എന്താണ് പ്രശ്‌നം . ഈ രാജ്യത്ത് ഹിന്ദു എന്നാൽ എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വിശ്വാസം. ഹിന്ദു ഇന്ത്യക്കാരനാണെങ്കിൽ പിന്നെ ഹിന്ദു രാഷ്‌ട്രീയം ചെയ്യുന്നതിൽ എന്താണ് പ്രശ്നം. ഞങ്ങൾ ഹിന്ദുക്കളാണെന്നും ഹിന്ദുക്കളായി തന്നെ തുടരുമെന്നും കോൺഗ്രസിനോട് പറയുന്നു .
സർക്കാരിൽ നിന്ന് പണവും ശമ്പളവും വാങ്ങുന്ന എല്ലാ മദ്രസകളും പൂട്ടണം . മറ്റ് രീതിയിൽ നടത്തുന്ന മദ്രസകളും നിയന്ത്രിക്കണം. വിദ്യാഭ്യാസത്തിനുള്ള അവകാശം വിദ്യാർത്ഥികൾക്ക് ലഭിക്കണം. മദ്രസകൾ ‘മുല്ല’കളെ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.