അഹമ്മദാബാദ്: ഇന്ത്യയുടെ സ്റ്റാര്ബൗളര് മുഹമ്മദ് ഷമിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈനലിന് തൊട്ടുമുന്‍പാണ് അന്‍ജുമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പനിയെ തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയുടെ വിജയത്തിന് അവര്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് പോയത്.
ഇന്ത്യന്‍ ടീമിനൊപ്പം അഹമ്മദാബാദിലുള്ള ഷമിയാണ് ടീമിന്റെ വലിയ പ്രതീക്ഷകളിലൊന്ന്. നിലവില്‍ 23 വിക്കറ്റുള്ള ഷമിയാണ് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിലെ മുമ്പന്‍.